city-gold-ad-for-blogger

സ്ത്രീധനപീഡനം: ഭര്‍ത്താവിനെയും പിതാവിനെയും വെറുതെവിട്ടു

സ്ത്രീധനപീഡനം: ഭര്‍ത്താവിനെയും പിതാവിനെയും വെറുതെവിട്ടു
കാഞ്ഞങ്ങാട്: സ്ത്രീപീഡനകേസില്‍ പ്രതികളായ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും കോടതി വെറുതെ വിട്ടു. പരപ്പ ലൈന കിരിയത്ത് അബ്ദുള്‍ ജലീല്‍(28), പിതാവ് പാട്ടില്ലത്ത് മൂസ (55) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്)കോടതി വെറുതെ വിട്ടത്.
ഭീമനടി കുന്നുംകൈയിലെ പി.കെ.സുജിരിയയുടെ (27), പരാതി പ്രകാരമാണ് അബ്ദുള്‍ ജലീലിനും മൂസക്കുമെതിരെ പോലീസ് കേസെടുത്തത്. 1997 ഡിസംബര്‍ 29നാണ് അബ്ദുള്‍ ജലീല്‍ മിസ്‌രിയയെ വിവാഹം ചെയ്തത്.
വിവാഹവേളയില്‍ സുജിരിയയുടെ വീട്ടുകാര്‍ അബ്ദുള്‍ ജലീലിന് 25 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയിരുന്നു.
പിന്നീട് കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയും ഇതെതുടര്‍ന്ന് സുജിരിയ കുട്ടികളെയും കൊണ്ട് മറ്റൊരു വീട്ടില്‍ താമസിക്കുകയും ഇതിന് ശേഷവും ഭര്‍ത്താവും വീട്ടുകാരും ഉപദ്രവങ്ങള്‍ തുടര്‍ന്നുവെന്നമാണ് പരാതിയില്‍ പറഞ്ഞത്.
അതിനിടെ മറ്റൊരു സ്ത്രീധനപീഡനകേസില്‍ പ്രതികളായ ഭര്‍ത്താവും വീട്ടുകാരും യുവതിക്ക് നഷ്ടപരിഹാരതുകയും സ്വര്‍ണ്ണാ ഭരണങ്ങളും തിരിച്ചു നല്‍കാന്‍ കോടതി വിധിച്ചു. ചെറുവത്തൂര്‍ തുരുത്തിയിലെ മുഴക്കീലില്‍ പി.വി.ഉഷക്കാണ് (35) ഭര്‍ത്താവ് തമിഴ്‌നാട് സേലത്തെ കെ.ശങ്കര്‍ (43), മാതാവ് തങ്കമ്മ(75), ശങ്കറിന്റെ സഹോദരങ്ങളായ കെ.രവി (45), ശാന്തി (40), രവിയുടെ ഭാര്യ തങ്കമ്മ (35) എന്നിവര്‍ ചേര്‍ന്ന് 1ലക്ഷം രൂപ ന ഷ്ടപരിഹാരവും ആറുപവന്‍ സ്വര്‍ണ്ണവും നല്‍കാന്‍ ഹൊ സ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി വിധിച്ചത്.
ഉഷക്ക് ഭര്‍ത്താവും വീട്ടുകാരും പ്രതിമാസം മൂവായിരം രൂപ വീതം ചെലവിനും നല്‍കണം. 2010 ജനുവരി 19നാണ് സേലം വിഷ്ണുക്ഷേത്രത്തില്‍ ഉഷയും ശങ്കറും വി വാഹിതരായത്. സ്ത്രീധനത്തിന്റെയും മറ്റും പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ പീഡനത്തെതുടര്‍ന്ന് ഉഷ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.


Keywords: Kanhangad, court, husband, Dowry-harassment

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia