city-gold-ad-for-blogger

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയും പീഡിപ്പിച്ച കടയുടമയും ആശുപത്രിയില്‍

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയും പീഡിപ്പിച്ച കടയുടമയും ആശുപത്രിയില്‍
കാഞ്ഞങ്ങാട്: പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയായ പതിനൊന്നുകാരന്റെയും വിവരമറിഞ്ഞ മാതാവിന്റെയും സമനില തെറ്റി. കു ട്ടിയെ പീഡിപ്പിച്ച യുവാവിന് നാട്ടുകാരുടെ മര്‍ദ്ദനമേറ്റു.
കഴിഞ്ഞ ദിവസം വൈകുന്നേരം അമ്പലത്തറയിലെ മൊബൈല്‍ കടയിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്. അമ്പലത്തറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള മൊബൈല്‍ ഷോപ്പിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. മൊബൈല്‍ കടയുടമയായ മൂന്നാംമൈല്‍ സ്വദേശിയാണ് പതിനൊന്നുകാരനെ മൊബൈല്‍ കടയ്ക്കകത്തുള്ള മുറിയിലേ ക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയത്.
ഇതിന് ശേഷം കടുത്ത പരിഭ്രാന്തിയോടെ വീട്ടിലെത്തിയ കുട്ടി മനോനില തെറ്റിയ രീതിയില്‍ പെരുമാറുകയായിരുന്നു. മാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് മൊബൈല്‍ കടയുടമ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വിവരം കുട്ടി പുറത്ത് വിട്ടത്. ഇതോടെ മാതാവിന്റെയും സമനില തെറ്റുകയായിരുന്നു.
ഈ വിവരമറിഞ്ഞ് ക്ഷുഭിതരായ നാട്ടുകാര്‍ മൊബൈല്‍ കടയിലെത്തുകയും യുവാവിനെ അടിച്ച് അവശനാക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ യുവാവ് മംഗലാപു രം സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മംഗലാപുരം ആശുപത്രിയില്‍ കൊണ്ടുപോയി വിദഗ്ധ ചികിത്സക്ക് വിധേയമാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ച് കൊ ണ്ടുവന്നു. അമ്പലത്തറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയായ പതിനൊന്നുകാരന് പുറമെ മറ്റ് ചില കുട്ടികളെയും മൂന്നാംമൈല്‍ സ്വദേശി മൊബൈല്‍ ഷോപ്പിനകത്ത് വെച്ച് പീഡിപ്പിച്ചിട്ടുണ്ട്.
ഇതിനായി മൊബൈല്‍ കടയില്‍ യുവാവ് പ്രത്യേക സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ കൊണ്ടുവന്ന് പ്രകൃതി വിരുദ്ധത്തിന് ഉപയോഗിക്കാനായി മൊബൈല്‍ കടയ്ക്കകത്ത് പ്രത്യേകം മുറിയും കിടക്കയുമുണ്ട്. പണം നല്‍കിയും മൊബൈല്‍ ഫോണുകള്‍ സമ്മാനങ്ങള്‍ നല്‍കിയുമാണ് പല കുട്ടികളെയും യുവാവ് വരുതിക്ക് നിര്‍ത്തിയിരുന്നത്. വഴങ്ങാത്ത കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും.
യുവാവ് ഗള്‍ഫിലായിരുന്ന കാലത്ത് പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ യുവാവ് അമ്പലത്തറ സ്‌കൂളിന് സമീപം മൊബൈല്‍ കട തുടങ്ങുകയും ഇതിന്റെ മറവില്‍ കുട്ടികളെ പീഡിപ്പിക്കുന്ന പ്രവണത തുടരുകയുമായിരുന്നു.
നാടിനെ നടുക്കിയ പ്രകൃ തി വിരുദ്ധ പീഡന സംഭവത്തില്‍ ആരും പരാതി നല്‍കാതിരുന്നതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. പീഡന വിവരമറിഞ്ഞ് കുട്ടിയുടെ പിതാവ് ഗള്‍ഫില്‍ നി ന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിന് ശേഷം പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് വീട്ടുകാര്‍.
Keywords: Kanhangad, Student, Hospital, കാഞ്ഞങ്ങാട്, കടയുടമ, വിദ്യാര്‍ത്ഥി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia