city-gold-ad-for-blogger

അരിക്കടകളിലെ റെയ്ഡില്‍ കാസര്‍കോട്ട് നിന്നും ഒന്നും കിട്ടിയില്ല

അരിക്കടകളിലെ റെയ്ഡില്‍ കാസര്‍കോട്ട് നിന്നും ഒന്നും കിട്ടിയില്ല
കാസര്‍കോട്: സംസ്ഥാന വ്യപകമായി നടന്ന അരിക്കടകളിലെ റെയ്ഡിന്റെ ഭാഗമായി കാസര്‍കോട്ടു നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാസര്‍കോട് ബദിയഡുക്ക, വിദ്യാനഗര്‍, കുമ്പള, മഞ്ചേശ്വരം, മുള്ളേരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അരി മൊത്ത വിതരണ കേന്ദ്രങ്ങളിലാണ് പോലീസും സിവില്‍ സപ്ലൈസ് അധികൃതരും സംയുക്തമായി റെയ്ഡ് നടത്തിയത്. അരിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തിയത്.

റെയ്ഡ് നടക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ മൊത്ത വിതരണക്കാര്‍ രേഖകളെല്ലാം കൃത്യമാക്കി വെച്ചതിനാലാണ് ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതെന്നാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണം. റെയ്ഡും പരിശോധനയും തുടര്‍ന്നും നടക്കാനിടയുണ്ടെന്ന് സിവില്‍ സപ്ലൈസ്- പോലീസ് അധികൃതര്‍ സൂചിപ്പിച്ചു. അരിക്കടകളിലെ റെയ്ഡ് വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്.

കുതിച്ചുകൊണ്ടിരുന്ന അരിവില രണ്ടു രൂപ വരെ കുറഞ്ഞതായാണ് വ്യാപാരികള്‍ പറയുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് വിക്കയറ്റം പതിവാണെങ്കിലും അരിക്കും മറ്റും 15 രൂപ വരെ വിലവര്‍ധിച്ചത് ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടലും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹായകരമായിട്ടുണ്ട്.

Keywords: Market,Rice, Police-raid, Kasaragod, Badiyadukka, Vidya Nagar, Kumbala, Manjeshwaram, Mulleria, Kanhangad, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia