city-gold-ad-for-blogger

കാഞ്ഞങ്ങാട്-കണിയൂര്‍ പാത: ദിശ മാറ്റാന്‍ ഇടപെട്ടത് പാസഞ്ചേഴ്‌സ് അസോസിയേഷന്‍: എംപി

കാഞ്ഞങ്ങാട്-കണിയൂര്‍ പാത: ദിശ മാറ്റാന്‍ ഇടപെട്ടത് പാസഞ്ചേഴ്‌സ് അസോസിയേഷന്‍: എംപി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കണിയൂര്‍ റെയില്‍പാതയുടെ ദിശ മാറ്റാന്‍ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷനാണ് നിവേദനം നല്‍കിയതെന്ന് പി കരുണാകരന്‍ എംപി വെളിപ്പെടുത്തി. കാഞ്ഞങ്ങാട്-കണിയൂര്‍ പാതയുമായി ബന്ധപ്പെട്ട് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പാതയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം. വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്ന സ്വപ്‌ന പദ്ധതിയായ കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത സാക്ഷാത്കരിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരം വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് വ്യതിചലിപ്പിക്കാന്‍ ചിലര്‍ കുത്സിത ശ്രമങ്ങള്‍ നടത്തുകയാണ്. നിര്‍ദിഷ്ട റെയില്‍പാത കാഞ്ഞങ്ങാട്-കണിയൂര്‍ പാത മാത്രമാണെന്നും ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതാണ്. ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തു.

പുതിയ റെയില്‍വെ ബജറ്റില്‍ കോട്ടിക്കുളം-കണിയൂര്‍ സര്‍വേ വേണമെന്ന് താന്‍ നിര്‍ദേശിക്കുകയോ ഇതാവശ്യപ്പെട്ട് ആര്‍ക്കെങ്കിലും കത്ത് നല്‍കുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത കത്തിന്റെ പേരില്‍ ബോധപൂര്‍വം തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ബജറ്റ് റിപോര്‍ട്ടില്‍ കാഞ്ഞങ്ങാട്-കണിയൂര്‍ എന്നതിന് പകരം കോട്ടിക്കുളം-കണിയൂര്‍ എന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്ഥിരീകരണത്തിനായി റെയില്‍വെ മന്ത്രിയെയും വകുപ്പ് മന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും ചുമതലയുള്ള ഉദ്യോസ്ഥനെയും താനും പി രാജീവന്‍ എംപിയും ചേര്‍ന്ന് നേരില്‍ കാണുകയും വ്യക്തത ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം എംപിയോ സര്‍ക്കാരോ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഓഫീസില്‍ നിന്നും സംഭവിച്ച തെറ്റാണെന്നും സമ്മതിച്ച റെയില്‍വെ ഉദേ്യാഗസ്ഥര്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന റെയില്‍വെ മന്ത്രാലയത്തിന് നല്‍കിയ നിവേദനമാണ് ഇത്തരത്തിലൊരു തെറ്റ് വരാന്‍ ഇടയാക്കിയതെന്നും ഉദേ്യാഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എംപി പറഞ്ഞു. പ്രസ്തുത തെറ്റ് തിരുത്താന്‍ അപ്പോള്‍ തന്നെ താന്‍ ആവശ്യപ്പെടുകയും അത് ബജറ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും എംപി വിശദീകരിച്ചു.

തുടര്‍ചയായ ഇടപെടലുകളെ തുടര്‍ന്നാണ് 2012-13 റെയില്‍വെ ബജറ്റില്‍ കാഞ്ഞങ്ങാട്-കണിയൂര്‍ പാത ഇടം നേടുന്നതും അത് പ്ലാനിംഗ് കമ്മീഷന്റെ അനുമതിക്കായി ശുപാര്‍ശ ചെയ്യുന്നതും. ഈ പാതക്ക് ബജറ്റ് വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക മേപ്പും പ്രൊജക്ടും കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍ ബന്‍സിലാല്‍, കേരളത്തിന്റെ റെയില്‍വെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയിട്ടുമുണ്ട്. പാണത്തൂരില്‍ നിന്ന് കണിയൂര്‍ വരെ ബാക്കിഭാഗം സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായുള്ള പ്രൊജക്ട് റിപോര്‍ട്ട് കര്‍ണാടക മുഖ്യമന്ത്രിക്കും ബാംഗ്ലൂര്‍ റെയില്‍വെ അധികൃതര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ഈ പാത യാഥാര്‍ഥ്യമാകാനുള്ള ശ്രമങ്ങള്‍ സജീവമായി നടന്നുവരുമ്പോള്‍ അത്തരം ശ്രമങ്ങളെ തളര്‍ത്താനേ ഇപ്പോള്‍ നടക്കുന്ന അനാവശ്യ വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്ന് എംപി കൂട്ടിച്ചേര്‍ത്തു.

ഈ പാത സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ പ്രതിനിധി സംഘം മണ്ഡലത്തിലെ എംപിയും പാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ തന്നെ കാണാന്‍ ശ്രമിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. തന്നെയും കൂട്ടി ബന്ധപ്പെട്ട മന്ത്രിയെയും മറ്റും കണ്ടിരുന്നെങ്കില്‍ എല്ലാവര്‍ക്കുമുള്ള തെറ്റിദ്ധാരണ അപ്പോള്‍ തന്നെ മാറ്റാന്‍ കഴിയുമായിരുന്നു. ഇത്തരം വികസന മുന്നേറ്റങ്ങള്‍ രാഷ്ട്രീയത്തിനതീതമായിരിക്കണം. രാഷ്ട്രീയം കടന്നുവന്നാല്‍ അത് ഈ പദ്ധതിക്ക് തിരിച്ചടിയായി മാറുമെന്നും എംപി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി അപ്പുക്കുട്ടന്‍ എന്നിവരും സംബന്ധിച്ചു.

Keywords:  Kanhangad, Railway, MP, P.Karunakaran-MP, Press meet, kasaragod, Kerala, Office, CPM, Budget, Kaniyoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia