city-gold-ad-for-blogger

തിരക്കൊഴിയാതെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി: കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം

Patients queuing at Kanhangad District Hospital
Photo: Special Arrangement

● അത്യാഹിത വിഭാഗത്തിന് എട്ട് കാഷ്വൽറ്റി മെഡിക്കൽ ഓഫീസർമാർ വേണം.
● നിലവിൽ ആറ് തസ്തികകൾ മാത്രമാണുള്ളത്, അതിൽ രണ്ട് പേർ സ്ഥിരം ഡോക്ടർമാർ.
● താൽക്കാലിക നിയമനം ചികിത്സയുടെ മേന്മയെ ബാധിക്കുന്നതായി കെജിഎംഒ യൂണിറ്റ് ചൂണ്ടിക്കാട്ടി.
● കാർഡിയോളജി, ന്യൂറോളജി അടക്കമുള്ള സ്പെഷ്യലിസ്റ്റ് വിഭാഗങ്ങൾ വന്നതോടെ തിരക്ക് വർധിച്ചു.

കാഞ്ഞങ്ങാട്: (KasargodVartha) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു. ചുമയും കഫക്കെട്ടുമായി എത്തുന്ന രോഗികളാണ് കൂടുതലെങ്കിലും മറ്റ് രോഗികളും നിരവധിയാണ്.

ഓൺലൈൻ മുഖേന ടോക്കൺ എടുത്തവർ രാവിലെ തന്നെ ആശുപത്രിയിലെത്തും. ടോക്കൺ എടുക്കാതെ വരുന്ന രോഗികൾക്ക് ഒപി വിഭാഗത്തിൽ ഡ്യൂട്ടി ഡോക്ടറെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഈ ഭാഗത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അത്യാഹിത വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനത്തിന് എട്ട് കാഷ്വൽറ്റി മെഡിക്കൽ ഓഫീസർമാർ വേണ്ടിടത്ത് നിലവിൽ ആറ് തസ്തികകൾ മാത്രമാണ് ജില്ലാ ആശുപത്രിയിലുള്ളത്. അതിൽ സ്ഥിരം ഡോക്ടർമാരായി രണ്ടുപേർ മാത്രമാണുള്ളത്. ഇത് അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 

kanhangad district hospital doctor shortage permanent

മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കേണ്ട അത്യാഹിത വിഭാഗത്തിന് എട്ട് കാഷ്വൽറ്റി മെഡിക്കൽ ഓഫീസർമാർ വേണം. ഒഴിവുള്ള നാല് മെഡിക്കൽ ഓഫീസർ തസ്തികകളിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. പ്രവർത്തന പരിചയമില്ലാത്തവർ മാറിമാറി വരുന്നത് അത്യാഹിത വിഭാഗത്തിലെ ചികിത്സയുടെ മേന്മയെ ബാധിക്കുന്നതായി കെജിഎംഒ ജില്ലാ ആശുപത്രി യൂണിറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ജില്ലാ ആശുപത്രിയിൽ കാർഡിയോളജി, ന്യൂറോളജി അടക്കമുള്ള സ്പെഷ്യലിസ്റ്റ് വിഭാഗങ്ങൾ വന്നതോടെ അത്യാഹിത വിഭാഗത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ, സ്ഥിരം ഡോക്ടർമാർ ഇല്ലാത്തത് മികച്ച ചികിത്സ നൽകുന്നതിനെ ബാധിക്കുന്നു. 

ജില്ലയിൽ ഉക്കിനടുക്ക മെഡിക്കൽ കോളേജിലടക്കം മതിയായ ചികിത്സയും ഡോക്ടർമാരുടെ സേവനവും ലഭ്യമാകാത്തതിനാൽ സാധാരണക്കാർ കൂടുതലും ജില്ലാ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അതിനാൽ അത്യാഹിത വിഭാഗത്തിൽ തസ്തിക എട്ടായി ഉയർത്തി സ്ഥിര നിയമനം നടത്തണമെന്നാണ് പ്രധാന ആവശ്യം.

വർഷത്തിൽ 150-ലേറെ പോസ്റ്റ്മോർട്ടം ജില്ലാ ആശുപത്രിയിൽ നടക്കുന്നുണ്ട്. എന്നാൽ, ഫോറൻസിക് സർജന്റെ തസ്തിക അനുവദിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. അതേസമയം, കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ തസ്തിക അനുവദിച്ചിട്ടുമുണ്ട്. 

ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിട്ടുണ്ട്. ഈ തീരുമാനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ജില്ലാ ആശുപത്രി അധികൃതർ.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നേരിടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതല്ലേ? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. ഈ വാർത്ത പങ്കുവെക്കുക.

Article Summary: Kanhangad District Hospital faces heavy rush; demand for permanent doctors, especially in Casualty.

#KanhangadHospital #DoctorShortage #Kasargod #HealthCrisis #KeralaHealth #DistrictHospital

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia