city-gold-ad-for-blogger
Aster MIMS 10/10/2023

മറുനാടന്‍ തൊഴിലാളികള്‍ കൊലയാളികളാകുന്നു

മറുനാടന്‍ തൊഴിലാളികള്‍ കൊലയാളികളാകുന്നു
Renjan Kumar
മറുനാടന്‍ തൊഴിലാളികള്‍ കൊലയാളികളാകുന്നു
Sonu
കാഞ്ഞങ്ങാട്: അന്യ ദേശക്കാരായ തൊഴിലാളികള്‍ കൊലയാളികളാവുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ കാസര്‍കോട് ജില്ലയില്‍ എത്തിയതോടെ ക്രമസമാധാന രംഗത്ത് പോലും ഇക്കൂട്ടര്‍ അസ്വസ്ഥത പരത്താന്‍ തുടങ്ങി.

ജില്ലയില്‍ പോലീസ് തയ്യാറാക്കിയ കണക്ക് അനുസരിച്ച് മൂവായിരത്തിലധികം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇത് ഔദ്യോഗിക വിവരം മാത്രമാണ്. ഇതിലെത്രയോ ഇരട്ടി അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ വിവിധ മേഖലകളില്‍ പണിയെടുക്കുന്നുണ്ട്. ഇവരില്‍ ക്രിമിനലുകളുടെ എണ്ണം ഏറെയാണ്. രണ്ട് കൊലക്കേസുകളിലായി നാല് അന്യ സംസ്ഥാന തൊഴിലാളികളായ യുവാക്കള്‍ ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ ഇരുമ്പ് അഴിക്കുള്ളിലാണ്.

അതിഞ്ഞാലിലെ കാര്‍ വാഷിങ് സ്ഥാപനത്തിലെ തൊഴിലാളിയായ അജാനൂര്‍ കൊളവയലിലെ ഇബ്രാഹിമിനെ ബലമായി പിടിച്ച് കിടത്തി മലദ്വാരത്തിലൂടെ ഉന്നത സമ്മര്‍ദ്ദമുള്ള കാറ്റ് അടിച്ച് കയറ്റിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത രഞ്ജന്‍കുമാര്‍, സോനു, പങ്കജ് എന്നിവര്‍ ബീഹാറില്‍ നിന്ന് ജോലി തേടി കാഞ്ഞങ്ങാട്ട് എത്തിയവരാണ്. ബീഹാര്‍, സമദിപ്പൂര്‍, പത്തേരി സ്വദേശികളാണ് ഈ മൂന്ന് പേര്‍.

മറുനാടന്‍ തൊഴിലാളികള്‍ കൊലയാളികളാകുന്നു
Madhanan
മറുനാടന്‍ തൊഴിലാളികള്‍ കൊലയാളികളാകുന്നു
Pankaj
ഇബ്രാഹിമിനെ അപായപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഈ മൂന്ന് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇബ്രാഹിം മരണപ്പെട്ടതോടെ ഇവരെ പോലീസ് കൊലക്കേസ് പ്രതികളാക്കി മാറ്റും. 2012 ഫെബ്രുവരിയില്‍ മടിക്കൈ കൂലോം റോഡിനടുത്തുള്ള രാജേന്ദ്രന്റെ ഭാര്യ ജിഷയെ വയറ്റില്‍ കഠാരയിറക്കി കുത്തികൊന്നത് ഒറീസ സ്വദേശിയായ യുവാവാണ്. ജിഷയുടെ വീട്ടില്‍ സ്വന്തക്കാരനെപ്പോലെ കഴിഞ്ഞിരുന്ന ബീഹാര്‍ കേന്ദ്രപ്പാറ മര്‍സഹായി യാത്പൂരിലെ സുഭാഷ് മാലിക്കിന്റെ മകന്‍ തുഷാര്‍ മദനനാണ് ജിഷയുടെ ജീവനെടുത്തത്.

ജോലി തേടി അലഞ്ഞ് നീലേശ്വരത്തും കാഞ്ഞങ്ങാട്ടുമെത്തിയ മദനന് ജിഷയുടെ ഭര്‍തൃസഹോദരന്‍ നാട്ടിലെ കരിങ്കല്‍ ക്വാറിയില്‍ തൊഴിലാളിയായി കൂട്ടിക്കൊണ്ടുപോയത്. പിടിച്ചുപറി, മോഷണം, കവര്‍ച്ച തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അന്യസംസ്ഥാനക്കാരായ നിരവധി തൊഴിലാളികള്‍ ജില്ലയിലുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ കൊലപാതകങ്ങളും വന്‍കവര്‍ച്ചകളും നടത്തി മുങ്ങിയ പല തൊഴിലാളികളും പിന്നീട് മേച്ചിന്‍ പുറം തേടിയത് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ്. തമിഴ്‌നാട്ടില്‍ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ ഒരു വൃദ്ധനെയുംമകനെയും പിടികൂടാന്‍ മാണിക്കോത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് വന്‍ സന്നാഹത്തോടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് പോലീസ് എത്തിയിരുന്നു. പത്തോളം കൊലപാത കേസുകളില്‍പ്പെട്ട് മുങ്ങിയ കൊടും ക്രിമിനലിനെ തേടി ഒരു മാസംമുമ്പ് തമിഴ്‌നാട് പോലീസ് ഹൊസ്ദുര്‍ഗ് കടപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിയിരുന്നെങ്കിലും പ്രതികള്‍ സമര്‍ത്ഥമായി മുങ്ങുകയായിരുന്നു.

Keywords: Other State, Labours, Criminals, Kasaragod, Kerala, Police, Enquiry, Ibrahim, Murder Malayalam news

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL