city-gold-ad-for-blogger

വ്യാ­ജ­മ­ദ്യം നിര്‍­മ്മി­ക്കുന്ന­ത് ക്ഷു­ദ്ര­ജീ­വി­ക­ളു­ടെ അ­വ­ശി­ഷ്ട­ങ്ങള്‍ ചേര്‍ത്ത്?

വ്യാ­ജ­മ­ദ്യം നിര്‍­മ്മി­ക്കുന്ന­ത് ക്ഷു­ദ്ര­ജീ­വി­ക­ളു­ടെ അ­വ­ശി­ഷ്ട­ങ്ങള്‍ ചേര്‍ത്ത്?
File photo: Kasargodvartha
കാഞ്ഞങ്ങാട്: ചാലിങ്കാലിനടുത്ത പന്നിക്കുന്നിലെ വനപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ വെള്ളിയാഴ്ച എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ വ്യാജമദ്യ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മാരക വിഷപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. 900 ലിറ്റര്‍ വാഷിന് പുറമെ മരണത്തിന് വരെ കാരണമാകുന്ന മാരകമായ വിഷദ്രാവകവും അഞ്ച് കിലോ അമോണിയം സള്‍ഫേറ്റും ബാറ്ററി കരിയും എക്‌സൈസ് പിടികൂടി. ക്ഷുദ്രജീവികളുടെ അവശിഷ്ടങ്ങളും ഇവിടെ കണ്ടെത്തി. ഇവയെല്ലാം കലര്‍ത്തിയാണ് വ്യാജമദ്യം നിര്‍മിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.

എക്‌സൈസ് ഇന്റലിജന്‍സ് റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് വ്യാജവാറ്റുകാരും മദ്യപാനികളും ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ് വൈകുന്നേരം വരെയാണ് നീണ്ടുനിന്നത്. പന്നിക്കുന്നിലെ ഉള്‍വനത്തില്‍ ഷെഡ്ഡ് കെട്ടിയാണ് വാറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പുരയിടം കൂടിയാണിത്. വാറ്റ് ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ബി എല്‍ ഷിബുവിന്റെ നേതൃത്വത്തിലാണ് വ്യാജമദ്യ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. വ്യാജവാറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ കണ്ണന്‍ എന്നയാള്‍ എക്‌സൈസ് ഇന്റലിജന്‍സിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇദ്ദേഹത്തെ എക്‌സൈസ് തിരയുകയാണ്.

Keywords: Kasaragod, Liquor, Alcohol, Kanhangad, Chalingal, Pannikunnu.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia