city-gold-ad-for-blogger
Aster MIMS 10/10/2023

കാ­ഞ്ഞ­ങ്ങാ­ട് ഗു­രു­വനത്ത് ജില്ലാ ജ­യി­ലി­ന് സ്ഥ­ലം ക­ണ്ടെത്തി

കാ­ഞ്ഞ­ങ്ങാ­ട് ഗു­രു­വനത്ത് ജില്ലാ ജ­യി­ലി­ന് സ്ഥ­ലം ക­ണ്ടെത്തി
കാ­ഞ്ഞ­ങ്ങാ­ട്: പ­ണ്ടു­കാ­ല­ത്ത് കാ­ടും കു­ന്നും നി­റ­ഞ്ഞ് സ­ഞ്ചാ­ര­യോ­ഗ്യ മ­ല്ലാ­തി­രു­ന്ന അ­ര­യി­ക്ക­ടു­ത്ത ഗു­രു­വ­നം വി­ക­സ­ന കു­തി­പ്പി­ലേ­ക്ക്. ഏ­ക്കര്‍ ക­ണ­ക്കി­ന് റ­വ­ന്യു സ്ഥ­ല­മു­ള്ള പു­തു­ക്കൈ ഗ്രാ­മ­ത്തി­ലെ ഗു­രു­വ­നം കു­ന്നു­ക­ളില്‍ സര്‍­ക്കാര്‍ സ്ഥാ­പ­ന­ങ്ങള്‍ തു­ട­ങ്ങു­ന്ന­തി­ന് സ­ജീ­വ­മാ­യ നീ­ക്ക­ങ്ങള്‍ ന­ട­ന്നു­വ­രു­ന്നു.

കാ­സര്‍­കോ­ട് ജി­ല്ലാ ജ­യി­ലി­ന് വേ­ണ്ടി ഗു­രു­വ­ന­ത്ത് സ്ഥ­ലം ക­ണ്ടെ­ത്തി­ക്ക­ഴി­ഞ്ഞു. പു­തു­ക്കൈ ഗ്രാ­മ­ത്തി­ലെ 35 സര്‍­വേ ന­മ്പ­റില്‍­പ്പെ­ട്ട നാ­ലേ­ക്കര്‍ സ്ഥ­ലം ജ­യില്‍ വ­കു­പ്പ് അ­ധി­കൃ­തര്‍ പ­രി­ശോ­ധി­ക്കു­ക­യും സ്ഥ­ലം ജ­യില്‍ പ­ണി­യു­ന്ന­തി­ന് വി­ട്ടു­കി­ട്ടാന്‍ റ­വ­ന്യു വ­കു­പ്പി­ന് അ­പേ­ക്ഷ നല്‍­കു­ക­യും ചെ­യ്­തു.­

കാ­സര്‍­കോ­ട് സ­ബ്­ജ­യില്‍ സൂ­പ്ര­ണ്ട് എം വി ര­വീ­ന്ദ്രന്‍, കാ­ഞ്ഞ­ങ്ങാ­ട് സ­ബ്­ജ­യില്‍ സൂ­പ്ര­ണ്ട് കെ കു­ഞ്ഞി­ക്ക­ണ്ണന്‍, പു­തു­ക്കൈ വി­ല്ലേ­ജ് ഓ­ഫീ­സര്‍ സു­രേ­ഷ് തു­ട­ങ്ങി­യ­വര്‍ ജ­യില്‍ പ­ണി­യു­ന്ന­തി­ന് പ­രി­ഗ­ണി­ച്ച ഈ സ്ഥ­ലം പ­രി­ശോ­ധി­ച്ചു. ജ­യി­ലി­ന് അ­നു­­േയാ­ജ്യ­മാ­യ സ്ഥ­ല­മെ­ന്ന് ജ­യില്‍ വ­കു­പ്പ് അ­ധി­കൃ­തര്‍ ക­ണ്ടെ­ത്തി­യ­തോ­ടെ ഗു­രു­വ­ന­ത്തെ സ്ഥ­ലം വി­ട്ടു­കി­ട്ടാന്‍ അ­ധി­കൃ­തര്‍ ജി­ല്ലാ ക­ല­ക്ടര്‍­ക്ക് അ­പേ­ക്ഷ നല്‍­കി തീ­രു­മാ­ന­ത്തി­ന് കാ­ത്തു­നില്‍­ക്കു­ക­യാ­ണ്.­

സം­സ്ഥാ­ന­ത്തെ എ­ല്ലാ ജി­ല്ല­ക­ളി­ലും ജി­ല്ലാ ജ­യി­ലു­കള്‍ സ്ഥാ­പി­ക്കാന്‍ സര്‍­ക്കാര്‍ തീ­രു­മാ­നി­ച്ചി­ട്ടു­ണ്ട്. ഇ­തി­ന്റെ ഭാ­ഗ­മാ­യി കാ­സര്‍­കോ­ട്ടും ജി­ല്ലാ ജ­യില്‍ സ്ഥാ­പി­ക്കാന്‍ തീ­രു­മാ­ന­മെ­ടു­ക്കു­ക­യാ­യി­രു­ന്നു. ഇ­തി­നു­വേ­ണ്ടി കാ­സര്‍­കോ­ട് പൊ­വ്വ­ലില്‍ സ്ഥ­ലം പ­രി­ശോ­ധി­ച്ചെ­ങ്കി­ലും ഇ­ത് പ്ലാ­ന്റേ­ഷന്‍ കോര്‍­പ്പ­റേ­ഷ­ന്റെ അ­ധീ­ന­ത­യി­ലു­ള്ള സ്ഥ­ല­മാ­ണെ­ന്ന് വ്യ­ക്ത­മാ­യ­തോ­ടെ­യാ­ണ് ജി­ല്ലാ ജ­യി­ലി­ന് കാ­ഞ്ഞ­ങ്ങാ­ട്ട് ഗു­രു­വ­ന­ത്ത് സ്ഥ­ലം ക­ണ്ടെ­ത്താന്‍ നീ­ക്ക­മു­ണ്ടാ­യ­ത്.­

കാ­സര്‍­കോ­ട് ജി­ല്ല­യില്‍ കാ­സര്‍­കോ­ട്ടും കാ­ഞ്ഞ­ങ്ങാ­ട്ടും സ­ബ്­ജ­യി­ലു­ക­ളു­ണ്ട്. ഈ ര­ണ്ട് സ­ബ്­ജ­യി­ലു­ക­ളി­ലു­മാ­യി ഏ­താ­ണ്ട് 75 ഓ­ളം പു­രു­ഷ­ ത­ട­വു­കാ­രെ താ­മ­സി­പ്പി­ക്കാ­നു­ള്ള സൗ­ക­ര­്യ­മേ നി­ല­വി­ലു­ള്ളു. 15 ഓ­ളം വ­നി­താ ത­ട­വു­കാ­രെ താ­മ­സി­പ്പി­ക്കാ­നു­ള്ള സൗ­ക­ര­്യ­മു­ണ്ടെ­ങ്കി­ലും വ­നി­താ വാര്‍­ഡര്‍­മാര്‍ ഇ­ല്ലാ­ത്ത­തി­നാല്‍ വ­നി­താ ത­ട­വു­കാ­രെ ക­ണ്ണൂര്‍ സെന്‍­ട്രല്‍ ജ­യി­ലി­ലേ­ക്കാ­ണ് ഇ­പ്പോള്‍ അ­യ­ക്കു­ന്ന­ത്.­

കേ­ര­ള­ത്തില്‍ ക­ണ്ണൂര്‍, വി­യൂര്‍, പൂ­ജ­പ്പു­ര എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണ് സെന്‍­ട്രല്‍ ജ­യി­ലു­കള്‍ ഉ­ള്ള­ത്. ചീ­മേ­നി­യി­ലും നെ­ടു­ക്ക­ത്തേ­രി­യി­ലും തു­റ­ന്ന ജ­യി­ലു­ക­ളു­ണ്ട്. വി­യൂര്‍, ആ­ല­പ്പു­ഴ, കോ­ട്ട­യം, പാ­ല­ക്കാ­ട്, ത­ല­ശേ­രി എ­ന്നി­വി­ട­ങ്ങ­ളില്‍ സ്‌­പെ­ഷ­്യല്‍ സ­ബ്­ജ­യി­ലും ക­ണ്ണൂ ര്‍, തൃ­ക്കാ­ക്ക­ര എ­ന്നി­വി­ട­ങ്ങ­ളില്‍ ബോര്‍­സ്റ്റല്‍ ജ­യി­ലും നെ­യ്യാ­റ്റിന്‍­ക­ര­യില്‍ വ­നി­താ ജ­യി­ലും പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്. കൊ­യി­ലാ­ണ്ടി, ആ­റ്റി­ങ്ങല്‍, കൊ­ട്ടാ­ര­ക്ക­ര, മാ­വേ­ലി­ക്ക­ര, പ­ത്ത­നം­തി­ട്ട, എ­റ­ണാ­കു­ളം, മൂ­വാ­റ്റു­പു­ഴ, ആ­ലു­വ, പൊന്‍­കു­ന്നം, പാ­ല മീ­നാ­ച്ചില്‍, ആ­ല­ത്തൂര്‍, ഒ­റ്റ­പ്പാ­ലം,കാ­സര്‍­കോ­ട്, കാ­ഞ്ഞ­ങ്ങാ­ട്, ക­ണ്ണൂര്‍, ദേ­വി­കു­ളം, പൊ­ന്നാ­നി, ചാ­വ­ക്കാ­ട്, ഇ­രി­ങ്ങാ­ല­ക്കു­ട, വ­ട­ക­ര, പീ­രു­മേ­ട്, മ­ട്ടാ­ഞ്ചേ­രി, തി­രൂര്‍, പെ­രി­ന്തല്‍­മ­ണ്ണ, വൈ­ത്തി­രി, മ­ഞ്ചേ­രി, മാ­ന­ന്ത­വാ­ടി തു­ട­ങ്ങി­യ സ്ഥ­ല­ങ്ങ­ളി­ലാ­ണ് സ­ബ്­ജ­യി­ലു­കള്‍ ഉ­ള്ള­ത്. സ­ബ്­ജ­യി­ലു­ക­ളു­ടെ എ­ണ്ണം കൂ­ടു­ത­ലാ­ണെ­ങ്കി­ലും സം­സ്ഥാ­ന­ത്ത് മൂ­ന്ന് ജി­ല്ലാ ജ­യി­ലു­കള്‍ മാ­ത്ര­മാ­ണ് ഉ­ള്ള­ത്. കോ­ഴി­ക്കോ­ട്ടും കൊ­ല്ല­ത്തും തി­രു­വ­ന­ന്ത­പു­ര­ത്തും. സം­സ്ഥാ­ന­ത്ത് ക്രി­മി­ന­ലു­ക­ളു­ടെ എ­ണ്ണം വര്‍­ദ്ധി­ക്കു­ക­യും സു­ര­ക്ഷാഭീ­ഷ­ണി ഉ­യ­രു­ക­യും ചെ­യ്­ത പ­ശ്ചാ­ത്ത­ല­ത്തില്‍ എ­ല്ലാ ജി­ല്ല­ക­ളി­ലും വി­പു­ല­മാ­യ സൗ­ക­ര­്യ­ങ്ങ­ളു­ള്ള ജി­ല്ലാ ജ­യി­ലു­കള്‍ സ്ഥാ­പി­ക്കാ ന്‍ സര്‍­ക്കാര്‍ ത­ല­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കു­ക­യാ­യി­രു­ന്നു.

കാ­ഞ്ഞ­ങ്ങാ­ട്ട് സ്ഥാ­പി­ക്കു­ന്ന ജി­ല്ലാ ജ­യില്‍ എ­ന്ന് യാ­ഥാര്‍­ത്ഥ­്യ­മാ­കു­മെ­ന്ന് വ്യ­ക്ത­മ­ല്ലെ­ങ്കി­ലും സ്ഥ­ല­മെ­ടു­പ്പ് ഉള്‍­പ്പെ­ടെ­യു­ള്ള പ്രാ­ഥ­മി­ക ന­ട­പ­ടി­കള്‍ ആ­രം­ഭി­ച്ച­ത് കാ­ഞ്ഞ­ങ്ങാ­ടി­ന്റെ വി­ക­സ­ന പ്ര­ക്രി­യ­ക്ക് കൂ­ടു­തല്‍ ആ­ശ­്വാ­സ­വും ആ­­േവ­ശ­വും പ­ക­രു­മെ­ന്ന­ത് ഉ­റ­പ്പാ­ണ്.­

വര്‍­ഷ­ങ്ങള്‍­ക്ക് മു­മ്പ് കാ­ഞ്ഞ­ങ്ങാ­ട്ട് അ­നു­വ­ദി­ച്ച കേ­ന്ദ്രീ­യ വി­ദ­്യാ­ല­യ­ത്തി­ന് എ­ട്ടേ­ക്കര്‍ സ്ഥ­ലം ഗു­രു­വ­ന­ത്ത് നീ­ക്കി­വെ­ച്ചി­ട്ടു­ണ്ട്. ഈ സ്ഥ­ലം കേ­ന്ദ്രീ­യ വി­ദ­്യാ­ല­യ­ത്തി­ന് ആ­ഗ­സ്റ്റ് മാ­സ­ത്തോ­ടെ കൈ­മാ­റു­മെ­ന്ന് ഉ­റ­പ്പാ­യി­ട്ടു­ണ്ട്. സ്ഥ­ലം സം­ബ­ന്ധി­ച്ച ഫ­യല്‍ തി­രു­വ­ന­ന്ത­പു­ര­ത്ത് ധ­ന­കാ­ര്യ വ­കു­പ്പി­ന്റെ പ­രി­ഗ­ണ­ന­യി­ലാ­ണ്. 20 ല­ക്ഷം രൂ­പ­ക്ക് മു­ക­ളില്‍ മാര്‍­ക്ക­റ്റ് വി­ല­യു­ള്ള സര്‍­ക്കാര്‍ സ്ഥ­ലം മ­റ്റൊ­രു സ്ഥാ­പ­ന­ത്തി­ന് വി­ട്ടു­കൊ­ടു­ക്ക­ണ­മെ­ങ്കില്‍ ധ­ന­കാ­ര്യ വ­കു­പ്പി­ന്റെ അ­നു­മ­തി ആ­വ­ശ­്യ­മാ­ണ്. കേ­ന്ദ്രീ­യ വി­ദ­്യാ­ല­യ­ത്തി­ന് ക­ണ്ടെ­ത്തി­യ എ­ട്ടേ­ക്കര്‍ സ്ഥ­ല­ത്തി­ന്റെ മൊ­ത്തം മാര്‍­ക്ക­റ്റ് വി­ല 32 ല­ക്ഷ­ത്തോ­ളം രൂ­പ­യാ­ണ്. അ­തു­കൊ­ണ്ട് ത­ന്നെ ധ­ന­കാ­ര്യ വ­കു­പ്പി­ന്റെ അ­നു­മ­തി ഈ വി­ഷ­യ­ത്തില്‍ നിര്‍­ബ­ന്ധ­മാ­യും ഉ­ണ്ടാ­കേ­ണ്ട­താ­ണ്.

ക­ഴി­ഞ്ഞ ദി­വ­സം തി­രു­വ­ന­ന്ത­പു­ര­ത്ത് ചെ­ന്ന കാ­സര്‍­കോ­ട് ജി­ല്ലാ ക­ല­ക്ടര്‍ വി എന്‍ ജി­തേ­ന്ദ്രന്‍ കേ­ന്ദ്രീ­യ വി­ദ­്യാ­ല­യ­ത്തി­ന് സ്ഥ­ലം വി­ട്ടു­കി­ട്ടു­ന്ന­തി­നു­ള്ള ന­ട­പ­ടി­കള്‍ ത്വ­രി­ത­പ്പെ­ടു­ത്തു­ന്ന­തി­ന് ബ­ന്ധ­പ്പെ­ട്ട­വ­രെ ക­ണ്ടി­രു­ന്നു. കാ­സര്‍­കോ­ടി­ന്റെ സ­മ­ഗ്ര വി­ക­സ­ന­ത്തി­നു വേ­ണ്ടി രൂ­പീ­ക­രി­ച്ച പ്ര­ഭാ­ക­രന്‍ ക­മ്മീ­ഷ­നും സ്ഥ­ലം അ­ടി­യ­ന്തി­ര­മാ­യി കേ­ന്ദ്രീ­യ വി­ദ­്യാ­ല­യ­ത്തി­ന് വി­ട്ടു­കൊ­ടു­ക്ക­ണ­മെ­ന്ന് നിര്‍­ദ്ദേ­ശി­ക്കു­ക­യും ചെ­യ്­തി­ട്ടു­ണ്ട്.
ഇ­തി­നി­ടെ പെ­രി­യ­യി­ലെ ചെ­ങ്ങ­റ പു­ന­ര­ധി­വാ­സ പ­ദ്ധ­തി പ്ര­ദേ­ശ­ത്ത് എ­ത്തി­യ റ­വ­ന്യു വ­കു­പ്പ് പ്രിന്‍­സി­പ്പല്‍ സെ­ക്ര­ട്ട­റി വി­മ­ല­കു­മാ­രി­യോ­ട് കേ­ന്ദ്രീ­യ വി­ദ­്യാ­ല­യ­ത്തി­ന് നീ­ക്കി­വെ­ച്ച സ്ഥ­ലം കൈ­മാ­റാന്‍ ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്ന് എ ഡി എം എ­ച്ച് ദി­നേ­ശന്‍ അ­ഭ­്യര്‍­ത്ഥി­ച്ചി­രു­ന്നു.­

കാ­ഞ്ഞ­ങ്ങാ­ട്ടെ കോ­ട­തി­ക­ളു­ടെ പ്ര­വര്‍­ത്ത­നം ഏ­കോ­പി­പ്പി­ക്കു­ന്ന­തി­ന് കോ­ട­തി സ­മു­ച്ച­യം പ­ണി­യാ­നും ഗു­രു­വ­നം പ­രി­ഗ­ണി­ച്ചി­ട്ടു­ണ്ട്. സര്‍­വേ ന­മ്പര്‍ 35 ല്‍­പ്പെ­ട്ട ര­ണ്ടേ­ക്കര്‍ സ്ഥ­ലം അ­ധി­കൃ­തര്‍ ഇ­തി­ന് ക­ണ്ടെ­ത്തു­ക­യും അ­ള­ന്ന് തി­ട്ട­പ്പെ­ടു­ത്തി മാ­റ്റി­വെ­ക്കു­ക­യും ചെ­യ്­തി­രി­ക്കു­ക­യാ­ണ്.

Keywords: District Jail, Guruvanam, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL