city-gold-ad-for-blogger
Aster MIMS 10/10/2023

സി.പി.എം. ശ­ക്തി­കേ­ന്ദ്ര­ങ്ങ­ളി­ല്‍ ജാതിസം­ഘ­ട­ന­കള്‍ വീണ്ടും പി­ടി­മു­റു­ക്കുന്നു

സി.പി.എം. ശ­ക്തി­കേ­ന്ദ്ര­ങ്ങ­ളി­ല്‍ ജാതിസം­ഘ­ട­ന­കള്‍ വീണ്ടും പി­ടി­മു­റു­ക്കുന്നു
കാ­ഞ്ഞ­ങ്ങാ­ട്: പ­ക­ല­ന്തി­യോ­ളം പൊ­രി­വെ­യി­ലില്‍ പ­ണി­യെ­ടു­ത്തി­ട്ടും പ­ട്ടി­ണി കി­ട­ക്കേ­ണ്ടി­വ­ന്ന കൃ­ഷി­ക്കാര്‍­ക്ക് ജ­ന്മി­യു­ടെ പ­ത്താ­യ­പ്പു­ര കു­ത്തി­ത്തു­റ­ന്ന് നെ­ല്ലെ­ടു­ത്ത് വി­ത­ര­ണം ചെ­യ്­ത ഐ­തി­ഹാ­സി­ക­മാ­യ 'നെ­ല്ലെ­ടു­പ്പ്' സ­മ­ര­മ­ട­ക്കം സ­ഹ­ന­സ­മ­ര­ത്തി­ന്റെ ഓര്‍­മ­കള്‍ ജ്വ­ലി­പ്പി­ക്കു­ന്ന പാര്‍­ട്ടി ഗ്രാ­മ­മാ­യ രാ­വ­ണീ­ശ്വര­ത്ത് വ്യാ­പ­ക­മാ­യി ജാ­തി­സം­ഘ­ട­ന­ക­ളു­ടെ അ­ധി­നി­വേ­ശം.­­

പാര്‍­ട്ടി അ­നു­ഭാ­വി­കള്‍ ഈ­ഴ­വ­രും വി­ശ­്വ­കര്‍­മ­രു­മാ­യി ചേ­രി­തി­രി­ഞ്ഞ് പ­ര­സ്­പ­രം അ­ങ്ക­ത്തി­നൊ­രു­ങ്ങു­മ്പോ­ഴും സി­പി­എം നേ­തൃ­ത്വം ഇ­തൊ­ന്നും ക­ണ്ട മ­ട്ടി­ല്ല. പ­ല­പ്പോ­ഴും നേ­താ­ക്കള്‍ ത­ന്നെ ഓ­രോ ജാ­തി­യു­ടെ­യും ഉ­പ­ജാ­തി­യു­ടെ­യും ത­ട­വ­റ­യി­ലാ­ണെ­ന്നാ­ണ് പാര്‍­ട്ടി അ­നു­ഭാ­വി­കള്‍ ആ­ക്ഷേ­പി­ക്കു­ന്ന­ത്.­­ ഇ­ക്ക­ഴി­ഞ്ഞ വി­ശ­്വ­കര്‍­മ ജ­യ­ന്തി ദി­ന­ത്തില്‍ ആ­ഘോ­ഷ­ത്തില്‍ പ­ങ്കെ­ടു­ത്ത ഒ­രു സി­പി­എം അ­നു­ഭാ­വി­യെ പാര്‍­ട്ടി അ­നു­ഭാ­വി­ക­ളാ­യ ഏ­താ­നും പേര്‍ ചേര്‍­ന്ന് മര്‍­ദിച്ചി­രു­ന്നു. മര്‍­ദ­ന­ത്തി­നെ­തി­രെ സം­ഘ­ടി­ച്ച­വര്‍ പ­ല­രെ­യും കേ­സില്‍ കു­ടു­ക്കി­യ­പ്പോള്‍, മ­റു­വി­ഭാ­ഗം ഈ­ഴ­വ­രാ­യി സം­ഘ­ടി­ച്ച് വി­ശ്വ­കര്‍­മ­രെ നേ­രി­ടാ­നു­ള്ള ശ്ര­മം ന­ട­ത്തി.­­

പാര്‍­ട്ടി അ­നു­ഭാ­വി­കള്‍ ജാ­തി­യ­മാ­യി ചേ­രി­തി­രി­ഞ്ഞ് ന­ട­ത്തി­യ സം­ഘ­ട്ട­ന­ങ്ങ­ളെ പാര്‍­ട്ടി­യി­ലെ ചി­ല നേ­താ­ക്കള്‍ പി­ന്തു­ണ­ക്കു­ക കൂ­ടി ചെ­യ്­ത­തോ­ടെ പാര്‍­ട്ടി ഗ്രാ­മ­ത്തില്‍ ജ­ന­ങ്ങ­ളു­ടെ സ­മാ­ധാ­ന പൂര്‍­ണ­മാ­യ ജീ­വി­തം ത­ന്നെ അ­സാ­ധ­്യ­മാ­യി തു­ട­ങ്ങി­യി­രു­ന്നു.­­ വി­ശ­്വ­കര്‍­മ­രെ മര്‍­ദി­ച്ചു­വെ­ന്ന­തി­ന്റെ പേ­രില്‍ പോ­ലീ­സ് വ്യാ­പ­ക­മാ­യി ക­ള്ള­ക്കേ­സെ­ടു­ക്കു­ന്നു­വെ­ന്നും ഇ­തി­നെ നേ­രി­ടാന്‍ സം­ഘ­ടി­ക്ക­ണ­മെ­ന്നും ബോ­ധ­വല്‍­ക്ക­ര­ണം ന­ട­ത്തി എ­സ്­എന്‍­ഡി­പി പ്ര­വര്‍­ത്ത­കര്‍ വി­പു­ല­മാ­യ യോ­ഗം വി­ളി­ച്ചു­ചേര്‍­ത്തി­ട്ടു­ണ്ട്.­­

രാ­വ­ണീ­ശ­്വ­രം ക­ള­രി­ക്കാല്‍ ക്ഷേ­ത്ര മു­റ്റ­ത്താ­ണ് യോ­ഗം ന­ട­ക്കു­ക. ഇ­വി­ടെ എ­സ്­എന്‍­ഡി­പി­യു­ടെ പ­താ­ക­യും ഉ­യര്‍­ന്നു­ക­ഴി­ഞ്ഞു. രാ­വ­ണീ­ശ്വര­ത്തെ മ­റ്റൊ­രു ക­മ്മ­്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­മാ­യ സി­പി­ഐ ആ­ക­ട്ടെ തല്‍­ക്കാ­ലം ഇ­തൊ­ന്നും അ­റി­ഞ്ഞ മ­ട്ടി­ല­ല്ല. പാര്‍­ട്ടി­ ജി­ല്ലാ സെ­ക്ര­ട്ട­റി­യു­ടെ ത­ട്ട­ക­ത്ത് സി­പി­എം അ­നു­ഭാ­വി­കള്‍ ജാ­തി­യ­മാ­യി സം­ഘ­ടി­ച്ച് ന­ട­ത്തു­ന്ന പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ നി­ന്നും നേ­ട്ട­മു­ണ്ടാ­ക്കാന്‍ ത­ന്നെ­യാ­വും സി­പി­ഐ­യു­ടെ ല­ക്ഷ­്യം.­­

Keywords: Kanhangad, CPM, Case, CPI, SNDP, Meet, Kasaragod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL