city-gold-ad-for-blogger

യുവതിയെ ബാലാല്‍സംഗം ചെയ്ത പ്രതിയുടെ പരാതിയില്‍ 6 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

ഹൊസ്ദുര്‍ഗ് കടപ്പുറം ബുഷ്‌റ മന്‍സിലില്‍ കെ.എച്ച്. ശംസുദ്ദീ(32)ന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഫൈസല്‍, റഷീദ്,മന്‍സൂര്‍, കൊളവയലിലെ അഷ്‌റഫ്, സഹോദരന്‍ ഇസ്മായില്‍, ഭര്‍തൃമതിയുടെ സഹോദരന്‍ തുടങ്ങി ആറുപേര്‍ക്കെതിരെയാണ് കേസ്. 2013 ജൂലായ് മൂന്നി മണിക്ക് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഭര്‍തൃമതി ശംസുദ്ദീനെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഭര്‍ത്താവ് മംഗലാപുരത്തേക്ക് പോയിരിക്കുകയാണെന്നും ഇപ്പോഴൊന്നും വരില്ലെന്നും ഉടന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് എത്തണമെന്നും അറിയിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ശംസുദ്ദീനെ യുവതി വിളിച്ചത്.
യുവതിയെ ബാലാല്‍സംഗം ചെയ്ത പ്രതിയുടെ പരാതിയില്‍ 6 പേര്‍ക്കെതിരെ കേസ്


വൈകിട്ട് നാലുമണിയോടെ യുവതി വീണ്ടും വിളിച്ചതിനെ തുടര്‍ന്ന് എവിടെയുണ്ടെന്ന് ശംസുദ്ദീന്‍ ചോദിച്ചപ്പോള്‍ താന്‍ പടന്നക്കാട്ടുണ്ടെന്നും അനുജനോടൊപ്പം ബൈക്കില്‍ പെട്ടെന്ന് ക്വാര്‍ട്ടേഴ്‌സിലേക്ക് എത്താമെന്നും വ്യക്തമാക്കി. വൈകുന്നേരം ഏഴുമണിക്ക് ഹൊസ്ദുര്‍ഗ് കടപ്പുറം എല്‍ പി സ്‌കൂളിന് സമീപത്ത് ശംസുദ്ദീന്‍ ബൈക്കിലെത്തിയപ്പോള്‍ യുവതിയുടെ സഹോദരന്‍ ബൈക്കില്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുന്നത് കണ്ടു. ഈ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാനൊരുങ്ങിയ ശംസുദ്ദീനെ യുവതിയുടെ ഭര്‍തൃ സഹോദരന്മാരായ ഫൈസലും റഷീദും ചേര്‍ന്ന് ബൈക്ക് തടഞ്ഞ് വലിച്ചിറക്കുകയും ഫൈസല്‍ ശംസുദ്ദീന്റെ മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങുകയും ചെയ്തു.

തന്റെ ജ്യേഷ്ഠന്റെ ഭാര്യയെ തേടി ആരും വന്നിട്ടില്ലെന്നും മൊബൈലില്‍ എടുത്ത ഭര്‍തൃമതിയുടെ ഫോട്ടോ കാണിക്കണമെന്നും പറഞ്ഞ് ഫൈസലും റഷീദും ചേര്‍ന്ന് ശംസുദ്ദീനെ മര്‍ദ്ദിച്ചു. ഇതിന് ശേഷം ഉടുമുണ്ടഴിച്ച് തലയിലിട്ട് മൂടിയ ശേഷം യുവാവിനെ ക്വാര്‍ട്ടേഴ്‌സിലേക്ക് ബലമായി പിടിച്ച് കൊണ്ടുപോകുകയും മുറിയിലേക്ക് തള്ളി വാതിലടക്കുകയും ചെയ്തു. ആ സമയം മുറിയില്‍ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ കൊളവയലിലെ അഷ്‌റഫും അനുജന്‍ ഇസ്മയിലും മന്‍സൂറും ഉണ്ടായിരുന്നു.

ഇവര്‍ ഇരുമ്പ് വടികൊണ്ടും മരക്കഷണം കൊണ്ടും ശംസുദ്ദീനെ തലങ്ങും വിലങ്ങും അടിച്ചു. ഇതിന് ശേഷം സംഘം പുറത്തിറങ്ങിയപ്പോള്‍ ശംസുദ്ദീന്‍ അകത്ത് നിന്നും മുറിയുടെ വാതിലില്‍ കുറ്റിയിട്ടെങ്കിലും സംഘം വാതില്‍ ചവിട്ടിത്തുറന്ന് വീണ്ടും അകത്ത് കയറുകയും ശംസുദ്ദീനെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ശംസുദ്ദീനെ തൂക്കിയെടുത്ത് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കൊണ്ടുപോയി അടുത്തുള്ള വയലിലേക്ക് തള്ളുകയുമായിരുന്നുവെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു. ദേഹമാസകലം പരിക്കേറ്റ് നടക്കാന്‍ പോലുമാകാതെ ഇഴഞ്ഞ് രാത്രി 8.30 മണിയോടെ വീട്ടിലെത്തിയ ശംസുദ്ദീനെ വീട്ടുകാര്‍ ആദ്യം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മംഗലാപുരം ആശുപത്രിയിലെത്തിയ പോലീസ് ശംസുദ്ദീന്റെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിക്കുന്ന യുവതിക്കെതിരെ നാട്ടില്‍ അപവാദം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരും ബന്ധുക്കളും തന്നെ ആക്രമിച്ചതെന്നാണ് ശംസുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. അതേ സമയം ഭര്‍തൃമതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ശംസുദ്ദീനും സുഹൃത്ത് റാഷിദിനുമെതിരെ നേരത്തെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ ശംസുദ്ദീന്‍ അടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ പോലീസിന് അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം പ്രതിയായ റാഷിദിനെ അറസ്റ്റ് ചെയ്തിരുന്നു. റാഷിദിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

Keywords: Kerala, Kasaragod, Arrested, Case, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia