കഴുത്തുവേദനയും പുറംവേദനയുമായി എത്തുന്നവർ ദുരിതത്തിൽ; ഒരാൾ അവധിയിൽ പോയാൽ ചികിത്സ മുടങ്ങും; കാസർകോട് ആയുർവേദ ആശുപത്രിയിലെ അവസ്ഥ ഇതാണ്
● 50 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമേ പിഎസ്സി വഴി തെറാപ്പിസ്റ്റുമാരെ നിയമിക്കാൻ ചട്ടമുള്ളൂ
● 30 കിടക്കകളുള്ള ഈ ആശുപത്രിയിൽ പിഎസ്സി വഴി നിയമനം നടത്താനാകാത്തത് വലിയ തടസ്സമാകുന്നു
● നിലവിൽ നാഷണൽ ഹെൽത്ത് മിഷന്റെ കരാർ നിയമനങ്ങളെ മാത്രമാണ് ആശ്രയിക്കുന്നത്
● ജീവനക്കാരൻ അവധിയിൽ പ്രവേശിച്ചാൽ പഞ്ചകർമ ചികിത്സ പൂർണ്ണമായും മുടങ്ങുന്ന അവസ്ഥയാണ്
കാസർകോട്: (KasargodVartha) ഗവ. ആയുർവേദ ആശുപത്രിയിൽ ഉള്ളത് ഒരു പഞ്ചകർമ തെറാപ്പിസ്റ്റ് മാത്രം. ആറ് പേർ വേണ്ടിടത്താണ് ഒരാൾ മാത്രം സേവനത്തിനായി ഉള്ളത്.
നേരത്തേ മൂന്ന് പേർ ഉണ്ടായിരുന്ന സ്ഥാനത്താണ് ഒരാളെ മാത്രം വെച്ച് ചികിത്സ മുന്നോട്ട് പോകുന്നത്. 30 കിടക്കകളുള്ള ആശുപത്രിയിൽ പിഎസ്സി വഴി ഫിസിയോ തെറാപ്പിസ്റ്റുമാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നില്ല. 50 കിടക്കകളുള്ള ആശുപത്രിയിൽ മാത്രമേ പിഎസ്സി വഴി തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നുള്ളൂ. പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ മാത്രമേ ഇത്തരത്തിൽ പിഎസ്സി നിയമനം നടക്കുന്നുള്ളൂ.
ഗ്രാമീണ-നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ദരിദ്രരും ദുർബലരുമായ വിഭാഗങ്ങൾക്ക്, പ്രാപ്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിരക്ഷ ലഭ്യമാക്കാൻ കേന്ദ്ര ഗവൺമെൻ്റ് നടപ്പാക്കിയ നാഷണൽ ഹെൽത്ത് മിഷൻ പ്രകാരമാണ് ഇപ്പോൾ കരാർ നിയമനങ്ങൾ നടത്തുന്നത്.
നിയമനത്തിലെ തടസ്സങ്ങൾ
ഇൻപേഷ്യൻ്റ് പഞ്ചകർമ വിഭാഗത്തിൽ, ഓരോ അഞ്ച് ബെഡിനും ഒരു തെറാപ്പിസ്റ്റ് എന്ന കണക്കാണ് നിലനിൽക്കുന്നത്. ഇങ്ങനെ മൂന്ന് പുരുഷ തെറാപ്പിസ്റ്റുമാരും മൂന്ന് വനിതാ തെറാപ്പിസ്റ്റുമാണ് ഇവിടെ വേണ്ടത്. മുൻപ് മൂന്ന് പേരുണ്ടായിരുന്നെങ്കിലും, ഇപ്പോൾ കൂടുതൽ ജീവനക്കാരില്ല. ഒരാൾ മാത്രമാണ് ഉള്ളത്. ഇപ്പോഴുള്ള തെറാപ്പിസ്റ്റ് അവധിക്ക് നാട്ടിൽ പോയാൽ ചികിത്സ മുടങ്ങുന്ന അവസ്ഥയാണ്.
എല്ലാ ഡോക്ടർമാരെയും തെറാപ്പിസ്റ്റുമാരെയും പിഎസ്സി വഴി നിയമിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂവെന്നാണ് രോഗികൾ പറയുന്നത്. 50 ബെഡുകളുള്ള പടന്നക്കാട് ജില്ലാ ആശുപത്രികളിലേക്ക് മാത്രമാണ് പിഎസ്സി വഴി പഞ്ചകർമ തെറാപ്പിസ്റ്റുമാരെ നിയമിക്കാൻ അനുമതിയുള്ളത്.
30 ബെഡുള്ള ഈ ആശുപത്രിയിൽ പിഎസ്സി വഴി തെറാപ്പിസ്റ്റുമാരെ നിയമിക്കാനാകില്ല. ഇത് സർക്കാർ നയതന്ത്രത്തിൻ്റെ ഭാഗമാണ്. അതിനാൽ, അധിക തെറാപ്പിസ്റ്റുമാരെ നിയമിക്കാൻ നിയമപരമായ തടസ്സം ഉണ്ടായിരിക്കുകയാണ്. സേവനത്തിൻ്റെ ഗുണമേന്മ നിലനിർത്താൻ അടിയന്തരമായി മറ്റ് മാർഗങ്ങൾ തേടേണ്ടി വരും എന്നാണ് രോഗികൾ പറയുന്നത്.
രോഗികളുടെ ദുരിതം
കാൽ വേദന, കഴുത്ത് വേദന, കൈവേദന, പുറംവേദന എന്ന് തുടങ്ങി നിരവധി അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവർ തെറാപ്പിസ്റ്റ് ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ട് കാര്യമായി അനുഭവപ്പെടുകയാണ്.

ഗ്യാസ് സിലണ്ടർ ക്ഷാമം കാരണം എണ്ണ ചൂടാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇലക്ട്രിക് അടുപ്പ് ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇതെല്ലാം കാരണം ചികിത്സ ഏറെ പാടുപെട്ടാണ് നടത്തുന്നതെന്ന് പഞ്ചകർമ ചികിത്സകൻ എൻ നന്ദു കാസർകോട് വാർത്തയോട് പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകളും ആരോഗ്യവിവരങ്ങളും അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kasaragod Govt. Ayurveda Hospital is facing a severe shortage of staff, with only one Panchakarma therapist available instead of the required six, causing difficulties for patients seeking treatment.
#KasaragodNews #AyurvedaHospital #HealthCareKerala #PSCKerala #LocalNews #Kasaragod #RenuNews







