State Film Award | പുരസ്‌കാരത്തിളക്കത്തിൽ കാസർകോടിന്റെ മരുമകൻ; ഹൃദയതാളം ഒരുക്കിയ ഹിശാം അബ്ദുൽ വഹാബ് നാടിന് അഭിമാനം പകരുന്നു
May 28, 2022, 13:48 IST
കാസർകോട്: (www.kasargodvartha.com) 2021 ലെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ മികച്ച സംഗീതസംവിധായകനായി ഹിശാം അബ്ദുൽ വഹാബ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് കാസർകോടിനും അഭിമാനമായി. ഫോർട് റോഡിലെ പി വി മുഹമ്മദ് കുഞ്ഞി - ശഹർബാനു ദമ്പതികളുടെ മകൾ ആഇശത് സഫയാണ് ആലപ്പുഴ സ്വദേശിയായ ഹിശാമിന്റെ ഭാര്യ. 2018ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പുരസ്‌കാര നേട്ടത്തിൽ സന്തോഷമുണ്ടെന്നും അഭിനന്ദനങ്ങൾ ഊർജമാണെന്നും അദ്ദേഹം കാസർകോട് വാർത്തയോട് പറഞ്ഞു. ഒരുപാട് പ്രഗത്ഭർ ഈ രംഗത്തുള്ളപ്പോൾ തനിക്ക് കിട്ടിയ അംഗീകാരം വലുതാണെന്നും അടുത്തമാസം കാസർകോട് സന്ദർശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജനപ്രിയ സിനിമയായ ഹൃദയത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നാണ് ഹിശാം പുരസ്‌കാരം കരസ്ഥമാക്കിയത്. സിനിമയിലെ കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളൊക്കെ ഗാനങ്ങളിൽ പ്രതിഫലിക്കാനായി എന്നതായിരുന്നു ഹിശാമിന്റെ വലിയ വിജയം. അത് സിനിമയ്ക്കും കരുത്ത് പകർന്നു. സംഗീതത്തിന് ഏറെ പ്രധാന്യം നൽകിയ ചിത്രത്തിൽ പാട്ടുകളെല്ലാം പുത്തൻ അനുഭവമായി. മെലഡിയും വേസ്റ്റേണും ജാസും സൂഫിയും കർണാടിക് സംഗീതവുമൊക്കെ ഒത്തുചേർന്നപ്പോൾ അത് മലയാളിയുടെ ഹൃദയ താളമായി മാറി.
ഈ ഹിറ്റ് മേകർ തന്റെ കരിയർ ആരംഭിച്ചത് ഒരു റിയാലിറ്റി ഷോ മത്സരാർത്ഥിയായിട്ടാണ്. 2007-ലെ സ്റ്റാർ സിംഗറിലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഹിശാം. അദ്ദേഹത്തിന്റെ ചില ഹൃദ്യമായ അവതരണങ്ങൾ ഇപ്പോഴും സംഗീത പ്രേമികളുടെ മനസിൽ പുതുമയുള്ളതാണ്. ഒരു എപിസോഡിൽ, ഹിശാമിന് സംഗീതത്തിൽ ശോഭനമായ ഭാവിയുണ്ടാകുമെന്ന് നടൻ ജയസൂര്യ പറഞ്ഞു. ആ പ്രവചനം അക്ഷരം പ്രതി ശരിയാവുന്നതാണ് പിന്നീട് കണ്ടത്.
സഊദി അറേബ്യയിയിലെ റിയാദിലായിരുന്നു ഹിശാമിന്റെ ജനനം. പ്രവാസ ജീവിതവും അവിടത്തെ അടുപ്പവും തന്നിലെ സംഗീത സംവിധയകനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. റിയാദിലെ ഇന്റർനാഷനൽ ഇൻഡ്യൻ സ്‌കൂളിലെ പഠനം പൂർത്തിയാക്കിയ ശേഷം ഓഡിയോ എൻജിനീയറിംഗിൽ ഡിപ്ലോമയും സ്‌കൂൾ ഓഫ് ഓഡിയോ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂടിൽ നിന്ന് ഓഡിയോ പ്രൊഡക്ഷനിൽ ബിരുദവും നേടി. എട്ടാം വയസ് മുതൽ പാടാൻ തുടങ്ങിയിരുന്നു ഇദ്ദേഹം.
സ്റ്റാർ സിങ്ങർ വേദിയിൽ നിന്നുള്ള പരിചയങ്ങൾ ഹിശാമിനെ ചലച്ചിത്ര രംഗത്തേക്ക് എത്തിച്ചു. 2013ൽ പുറത്തിറക്കിയ മേരി ദു-ആ എന്ന സിംഗിളായിരുന്നു ആദ്യത്തെ റെകോർഡിംഗ് പ്രോജക്റ്റ്. തുടർന്ന് സമി യൂസഫുമായി ചേർന്ന് 'ഖദം ബദാ' എന്ന സൂഫി സംഗീത ഫ്യൂഷൻ ആൽബവും പുറത്തിറക്കി. സാൾട് മാംഗോ ട്രീ എന്ന മലയാള സിനിമയിലൂടെയാണ് സംഗീതസംവിധായകനായി തുടക്കമിടുന്നത്. കപ്പൂച്ചിനോ, പ്രേതമുണ്ട് സൂക്ഷിക്കുക, മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള, വർത്തമാനം, ചുഴൽ, ആനപ്പറമ്പിലെ വേൾഡ് കപ്പ്, മധുരം, ഹൃദയം തുടങ്ങിയ ചിത്രങ്ങൾക്കൊക്കെ സംഗീത സംവിധാനം നിർവഹിച്ചു. ഇനിയും ഒരുപാട് ദൂരങ്ങൾ കീഴടക്കാൻ ഹിശാം യാത്ര തുടരുകയാണ്. കൂടെ എല്ലാത്തിനും സഹായത്തിനായി ഭാര്യയും ഒപ്പമുണ്ട്. സഅദ്, സഈദ് എന്നിവർ സഫയുടെ സഹോദരങ്ങളാണ്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജനപ്രിയ സിനിമയായ ഹൃദയത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നാണ് ഹിശാം പുരസ്‌കാരം കരസ്ഥമാക്കിയത്. സിനിമയിലെ കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളൊക്കെ ഗാനങ്ങളിൽ പ്രതിഫലിക്കാനായി എന്നതായിരുന്നു ഹിശാമിന്റെ വലിയ വിജയം. അത് സിനിമയ്ക്കും കരുത്ത് പകർന്നു. സംഗീതത്തിന് ഏറെ പ്രധാന്യം നൽകിയ ചിത്രത്തിൽ പാട്ടുകളെല്ലാം പുത്തൻ അനുഭവമായി. മെലഡിയും വേസ്റ്റേണും ജാസും സൂഫിയും കർണാടിക് സംഗീതവുമൊക്കെ ഒത്തുചേർന്നപ്പോൾ അത് മലയാളിയുടെ ഹൃദയ താളമായി മാറി.
ഈ ഹിറ്റ് മേകർ തന്റെ കരിയർ ആരംഭിച്ചത് ഒരു റിയാലിറ്റി ഷോ മത്സരാർത്ഥിയായിട്ടാണ്. 2007-ലെ സ്റ്റാർ സിംഗറിലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഹിശാം. അദ്ദേഹത്തിന്റെ ചില ഹൃദ്യമായ അവതരണങ്ങൾ ഇപ്പോഴും സംഗീത പ്രേമികളുടെ മനസിൽ പുതുമയുള്ളതാണ്. ഒരു എപിസോഡിൽ, ഹിശാമിന് സംഗീതത്തിൽ ശോഭനമായ ഭാവിയുണ്ടാകുമെന്ന് നടൻ ജയസൂര്യ പറഞ്ഞു. ആ പ്രവചനം അക്ഷരം പ്രതി ശരിയാവുന്നതാണ് പിന്നീട് കണ്ടത്.
സഊദി അറേബ്യയിയിലെ റിയാദിലായിരുന്നു ഹിശാമിന്റെ ജനനം. പ്രവാസ ജീവിതവും അവിടത്തെ അടുപ്പവും തന്നിലെ സംഗീത സംവിധയകനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. റിയാദിലെ ഇന്റർനാഷനൽ ഇൻഡ്യൻ സ്‌കൂളിലെ പഠനം പൂർത്തിയാക്കിയ ശേഷം ഓഡിയോ എൻജിനീയറിംഗിൽ ഡിപ്ലോമയും സ്‌കൂൾ ഓഫ് ഓഡിയോ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂടിൽ നിന്ന് ഓഡിയോ പ്രൊഡക്ഷനിൽ ബിരുദവും നേടി. എട്ടാം വയസ് മുതൽ പാടാൻ തുടങ്ങിയിരുന്നു ഇദ്ദേഹം.
സ്റ്റാർ സിങ്ങർ വേദിയിൽ നിന്നുള്ള പരിചയങ്ങൾ ഹിശാമിനെ ചലച്ചിത്ര രംഗത്തേക്ക് എത്തിച്ചു. 2013ൽ പുറത്തിറക്കിയ മേരി ദു-ആ എന്ന സിംഗിളായിരുന്നു ആദ്യത്തെ റെകോർഡിംഗ് പ്രോജക്റ്റ്. തുടർന്ന് സമി യൂസഫുമായി ചേർന്ന് 'ഖദം ബദാ' എന്ന സൂഫി സംഗീത ഫ്യൂഷൻ ആൽബവും പുറത്തിറക്കി. സാൾട് മാംഗോ ട്രീ എന്ന മലയാള സിനിമയിലൂടെയാണ് സംഗീതസംവിധായകനായി തുടക്കമിടുന്നത്. കപ്പൂച്ചിനോ, പ്രേതമുണ്ട് സൂക്ഷിക്കുക, മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള, വർത്തമാനം, ചുഴൽ, ആനപ്പറമ്പിലെ വേൾഡ് കപ്പ്, മധുരം, ഹൃദയം തുടങ്ങിയ ചിത്രങ്ങൾക്കൊക്കെ സംഗീത സംവിധാനം നിർവഹിച്ചു. ഇനിയും ഒരുപാട് ദൂരങ്ങൾ കീഴടക്കാൻ ഹിശാം യാത്ര തുടരുകയാണ്. കൂടെ എല്ലാത്തിനും സഹായത്തിനായി ഭാര്യയും ഒപ്പമുണ്ട്. സഅദ്, സഈദ് എന്നിവർ സഫയുടെ സഹോദരങ്ങളാണ്.
Keywords: News, Kerala, Kasaragod, Top-Headlines, Award, Singer, Film, State, Gulf, Saudi Arabia, Hisham Abdul Wahab, Kerala State Film Award 2022, Kasargod in proud of Hisham Abdul Wahab Award.
< !- START disable copy paste -->