'മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പണം നല്‍കിയില്ല; മാതാവിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമം', മകന്‍ അറസ്റ്റില്‍

● മകൻ ദേവിപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
● ചൊവ്വാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം.
● ഒഴിഞ്ഞുമാറിയതിനാൽ മരണം ഒഴിവായി.
● കണ്ണിന് പരിക്കേറ്റ മാതാവ് ആശുപത്രിയിൽ ചികിത്സയിൽ.
വിദ്യാനഗര്‍: (KasargodVartha) മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പണം നല്‍കാത്തതിലുള്ള വിരോധത്തില്‍ മാതാവിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് മകനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മായിപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ദയാനന്ദന്റെ ഭാര്യ വിശാലാക്ഷി (59) യുടെ പരാതിയിലാണ് മകന്‍ ദേവിപ്രസാദിനെ (35) വിദ്യാനഗര്‍ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ദേവി പ്രസാദ് മാതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. ഇല്ലെന്ന് പറഞ്ഞ് വീടിന് പുറത്തിറങ്ങിയ വിശാലാക്ഷിയെ കല്ലുമായി എത്തി തലയിലിടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഒഴിഞ്ഞുമാറിയതിനാലാണ് മരണം ഒഴിവായതെന്നും കല്ലുകൊണ്ടുള്ള ഇടിയില്‍ കണ്ണിന് പരിക്കേറ്റതായും മാതാവ് മൊഴി നല്‍കി.
പരിക്കേറ്റ വിശാലാക്ഷി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്യാൻ പണം നൽകാത്തതിൻ്റെ പേരിൽ നടന്ന ഈ അക്രമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഈ വാർത്ത ഷെയർ ചെയ്യുക.
Youth was arrested in Vidyanagar for allegedly attempting to murder his woman by hitting her on the head after she refused to give him money for a mobile phone recharge. The injured oman, Visalakshi, is receiving treatment at a hospital in Kasaragod.
#AttemptedMurder, #DomesticViolence, #Kasaragod, #CrimeNews, #FamilyFeud, #YouthArrested