city-gold-ad-for-blogger

ഉപ്പള കൊലപാതക കേസ്: മൃതദേഹം കാണാനെത്തിയ യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു

Police inspecting railway track where body was found in Uppala
Photo: Special Arrangement

● കസ്റ്റഡിയിലെടുത്ത യുവാവിന് കേസിൽ പങ്കുണ്ടെന്ന് പോലീസിന് സൂചന.
● മൃതദേഹത്തിൽ ട്രെയിൻ ഇടിച്ചതിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
● മൃതദേഹം ട്രാക്കിൽ കൊണ്ടുവന്നിട്ടതാകാമെന്ന് പ്രാഥമിക വിലയിരുത്തൽ.
● നൗഫൽ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളയാളാണെന്നും വ്യക്തിപരമായ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും സൂ
ചന.

കാസർകോട്: (KasargodVartha) കൊലക്കേസുകളിൽ പ്രതിയായ യുവാവിൻ്റെ മൃതദേഹം കാണാൻ മോർച്ചറി പരിസരത്തെത്തിയ നിരവധി കേസുകളിൽ പ്രതിയായ മറ്റൊരു യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. മുമ്പ് കർണാടകയിൽ വെച്ച് കൊല്ലപ്പെട്ട ക്രിമിനൽകേസ് പ്രതിയുടെ മകനെയാണ് കേസിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി സി ഡി പാർട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിന് പങ്കുണ്ടെന്ന ശക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം

ഉപ്പള റെയിൽവേ ഗേറ്റിന് സമീപം ശനിയാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം മംഗളൂരിൽ താമസിക്കുന്ന നൗഫൽ (45) എന്നയാളുടേതായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് മരിച്ച വ്യക്തി മൂന്ന് കൊലക്കേസുകളിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. വിവിധ ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധവും പ്രദേശത്തെ ചില വ്യക്തികളുമായുള്ള തർക്കങ്ങളും നൗഫലിന് ഉണ്ടായിരുന്നു എന്ന് പൊലീസ് സൂചന നൽകുന്നു.

മരണം കൊലപാതകമാണെന്ന ശക്തമായ സംശയമാണ് പൊലീസിനുള്ളത്. ഈ സാഹചര്യത്തിലാണ് മൃതദേഹം കാണാൻ മോർച്ചറി പരിസരത്ത് എത്തിയ യുവാവിനെ പൊലീസ് അതി സാഹസികമായി പിടികൂടിയത്.

കൊലപാതകമെന്ന സൂചന

ശനിയാഴ്ച രാവിലെ റെയിൽവേ ട്രാക്കിലൂടെ യാത്ര ചെയ്യുന്നവരാണ് ഉപ്പള റെയിൽവേ ഗേറ്റിനടുത്തുള്ള ട്രാക്കിൽ ഷർട്ട് ഊരിയ നിലയിൽ കിടക്കുന്ന മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം ഉപ്പള റെയിൽവേ സ്റ്റേഷനിലും മഞ്ചേശ്വരം പൊലീസിലും അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൻ്റെ സമീപത്തു നിന്ന് രക്തസാന്നിധ്യം കണ്ടെത്തി. ട്രാക്കിൽ നിന്നും ഏതാനും അടി അകലെയായി മറ്റൊരു ഭാഗത്താണ് മരിച്ചയാളുടെ ഷർട്ട് കിടന്നിരുന്നത്.

ട്രെയിൻ ഇടിച്ചതിൻ്റെ വ്യക്തമായ അടയാളങ്ങൾ മൃതദേഹത്തിൽ കാണാനില്ലാത്തതിനാൽ, മരണം മറ്റെവിടെയോ സംഭവിച്ച ശേഷം മൃതദേഹം ട്രാക്കിൽ കൊണ്ടുവന്നിട്ടതാകാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.

മയക്കുമരുന്ന് സാന്നിധ്യം

മൃതദേഹത്തിൻ്റെ പാന്റ്സിൻ്റെ കീശയിൽ നിന്ന് സിറിഞ്ചും ഒരു വാഹനത്തിൻ്റെ താക്കോലും പൊലീസ് കണ്ടെടുത്തതായി പറയുന്നു. സിറിഞ്ചിൻ്റെ സാന്നിധ്യം നൗഫൽ മയക്കുമരുന്ന് ഉപയോഗിച്ചതിൻ്റെ സൂചനയാകാം, അല്ലെങ്കിൽ മറ്റൊരാൾ കുത്തിവച്ചതിന്റെ സാധ്യതകളും പൊലീസ് പരിശോധിക്കുന്നു. കഴിഞ്ഞ ദിവസം നൗഫലിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ മംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു എന്നും അറിയുന്നു.

മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവസ്ഥലം ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചു. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കി

നൗഫലിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ, വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ ശേഖരിച്ച് മരിക്കുന്നതിന് മുൻപ് യുവാവ് ആരെല്ലാമായി ബന്ധപ്പെട്ടിരുന്നു എന്നതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. നേരത്തേ മൃതദേഹം പരിയാരത്തേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പൊലീസ് സർജൻ സ്ഥലത്തുണ്ടായിരുന്നതിനാൽ കാസർകോട് ജനറൽ ആശുപത്രിയിൽ തന്നെ പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യുക.

Notorious criminal found dead on railway track in Uppala, murder suspected, police detain another suspect.

#UppalaMurder #KasaragodCrime #KeralaPolice #RailwayTrackDeath #CriminalCase #SuspectArrested

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia