city-gold-ad-for-blogger

പെരിയ ഇരട്ടക്കൊല: സി ബി ഐ എത്തിയാല്‍ ക്രൈംബ്രാഞ്ച് വെറുതെവിട്ട ഉന്നതരായ സി പി എം നേതാക്കള്‍ കുടുങ്ങും; കോടതി വിധിയില്‍ നന്ദി പറഞ്ഞ് കുടുംബം

കാസര്‍കോട്: (www.kasargodvartha.com 30.09.2019) പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം സി ബി ഐക്ക് വിട്ടതോടെ ക്രൈംബ്രാഞ്ച് വെറുതെവിട്ട ഉന്നതരായ സി പി എം നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബം പ്രതിസ്ഥാനത്ത് നിര്‍ത്തിയ നിരവധി പേരെ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന ആക്ഷേപം കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. അന്വേഷണം സി ബിഐക്കു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ ക്രൈംബ്രാഞ്ചിനെ അന്വേഷണമേല്‍പിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണം മതിയാക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. ആയിരക്കണക്കിന് പേജുകള്‍ വരുന്ന ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതി കുപ്പത്തൊട്ടിയില്‍ എറിഞ്ഞിരിക്കുകയാണ്. പ്രാദേശിക നേതൃത്വം നടത്തിയ ഗൂഡാലോചനയില്‍ സി പി എമ്മിന്റെ ഏരിയ- ജില്ലാ നേതൃത്വത്തിനും ബന്ധമുണ്ടെന്നും പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെ പോലും ഒന്നു തൊടാതെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റിയംഗം വി പി പി മുസ്തഫ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാറാണ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

കേസിലെ മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. തന്നെ മര്‍ദിച്ചതിലുള്ള വിരോധം മൂലം, പീതാംബരന്‍ തനിക്ക് ബന്ധമുള്ള സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കെ വി കുഞ്ഞിരാമനും വി പി പി മുസ്തഫയ്ക്കും എതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും ക്രൈംബ്രാഞ്ച് കോടതിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതിയായ സജി ജോര്‍ജ് കീഴടങ്ങുന്ന സമയം മുന്‍ എം എല്‍ എ കുഞ്ഞിരാമന്‍ സഹായിച്ചെന്ന ആരോപണവും തെറ്റാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇരട്ടക്കൊലയ്ക്കു ദിവസങ്ങള്‍ക്കു മുമ്ബ് കല്ല്യോട്ട് ഒരു പൊതുയോഗത്തില്‍ വി പി പി മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ കൊലവിളി പ്രസംഗമാണ് കൊലപാതകത്തിലേക്കു പ്രേരിപ്പിച്ചതെന്നാണ് കോണ്‍ഗ്രസും കുടുംബവും ആരോപിച്ചിരുന്നത്. എന്നാല്‍ പ്രസംഗത്തെ ഭീഷണിയായി കണക്കാക്കേണ്ടെന്നും രാഷ്ട്രീയപ്രസംഗം മാത്രമാണെന്നുമാണ് ക്രൈം ബ്രാഞ്ച് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് പെരിയ ഇരടക്കൊല അന്വേഷണം ഹൈക്കോടതി സി ബി ഐക്ക് വിട്ടത്. സാക്ഷി മൊഴികളേക്കാള്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട സി പി എം നേതാക്കളുടെയും അനുഭാവികളുടെയും മൊഴികളടക്കം ചേര്‍ത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 70 ഓളം പേരുടെ മൊഴികളാണ് പ്രതികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയത്. ഇതെല്ലാം ക്രൈംബ്രാഞ്ചിന്റെ വിശ്വാസ്യതയില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടാക്കി.

പെരിയ ഇരട്ടക്കൊല: സി ബി ഐ എത്തിയാല്‍ ക്രൈംബ്രാഞ്ച് വെറുതെവിട്ട ഉന്നതരായ സി പി എം നേതാക്കള്‍ കുടുങ്ങും; കോടതി വിധിയില്‍ നന്ദി പറഞ്ഞ് കുടുംബം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Periya, Murder-case, Crime, Crimebranch, Top-Headlines, CPM, Periya double murder: Family's thanks to Court for giving case to CBI
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia