city-gold-ad-for-blogger

പഞ്ചായത്ത് പ്രസിഡന്റും സെക്യൂരിറ്റി ജീവനക്കാരനും തമ്മിൽ: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സംഭവം വിവാദമാകുന്നു

 Kanhangad District Hospital main building
Photo: Special Arrangement

● കൈയേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആർ.
● സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദമായി.
● തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് സി.കെ. അരവിന്ദാക്ഷൻ പറയുന്നു.
● രോഗിയെ സഹായിക്കാൻ പോയതാണെന്നും താനാണ് കൈയേറ്റം ചെയ്യപ്പെട്ടതെന്നും ആരോപണം.

കാഞ്ഞങ്ങാട്: (KasargodVartha) ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കേസെടുത്തതോടെ സംഭവം വിവാദമായി.

ഓഗസ്റ്റ് അഞ്ചിന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കുശാൽ നഗർ ഇട്ടമ്മലിലെ രാജീവനെയാണ് (48) സി.കെ. അരവിന്ദാക്ഷൻ കൈയേറ്റം ചെയ്തതെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിൽ അനുമതിയില്ലാതെ പ്രവേശിച്ചത് ചോദ്യം ചെയ്തപ്പോഴാണ് കൈയേറ്റം നടന്നതെന്ന് പരാതിയിൽ പറയുന്നു.

സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയിൽ ഐ.പി.സി 126(2), 115(2), 351 എന്നീ വകുപ്പുകൾ പ്രകാരമാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. കൈകൊണ്ട് പിടിച്ചുതള്ളുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു.

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഗൗരവമുള്ള കാര്യമല്ല നടന്നതെന്നും രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ ആരോപിക്കുന്നു.

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും സി.കെ. അരവിന്ദാക്ഷൻ 'കാസർകോട് വാർത്ത'യോട് പറഞ്ഞു. മുൻ എം.എൽ.എ. എം. നാരായണൻ അന്തരിച്ച ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോൾ, പഞ്ചായത്തിലെ മുൻ അംഗം കൃഷ്ണൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നറിഞ്ഞ് കാണാനെത്തിയതാണെന്നും അദ്ദേഹം വിശദീകരിച്ചു.

കൃഷ്ണനെ കണ്ടശേഷം തിരികെ പോകുമ്പോൾ, ഗുരുതരാവസ്ഥയിലുള്ള തന്റെ ബന്ധുവിനെ പരിയാരത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് ഒരു നാട്ടുകാരൻ അറിയിച്ചു. ഈ വിവരം ഡോക്ടറെ അറിയിക്കാനാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ചത്. അപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ അവിടെയുണ്ടായിരുന്നില്ല. പിന്നീട് വന്ന ഇദ്ദേഹം തന്നോട് തട്ടിക്കയറിയെന്നും അരവിന്ദാക്ഷൻ പറഞ്ഞു.

അയാളുടെ ജോലി നഷ്ടപ്പെടുമെന്ന് കരുതി താൻ അന്ന് പരാതി നൽകിയില്ല. എന്നാൽ, പിന്നീട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തനിക്കെതിരെ കള്ളപ്പരാതി നൽകി കേസെടുപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 

ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒട്ടേറെപ്പേരുടെ ചികിത്സാ കാര്യങ്ങളിൽ സഹായിച്ചിട്ടുള്ള തനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സിസിടിവി ദൃശ്യങ്ങൾ രാഷ്ട്രീയ വിവാദമാകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: A dispute between a Panchayat President and a security guard at Kanhangad hospital turns controversial.

#KasaragodNews #HospitalControversy #PanchayatPresident #KeralaPolitics #Kanhangad #ViralVideo

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia