ഭാര്യയുടെയും മകന്റെയും കൺമുന്നിൽ ക്രൂരമായ കൊലപാതകം; ഡാലസില്‍ ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം
● ചന്ദ്ര നാഗമല്ലയ്യയെയാണ് കൊലപ്പെടുത്തിയത്.
● മുറി വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരനുമായി തർക്കമുണ്ടായി.
● നാഗമല്ലയ്യയുടെ ഭാര്യയും മകനും അക്രമിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
● സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം അറിയിച്ചു.
ഡാലസ്: (KasargodVartha) യുഎസിലെ ഡാലസിൽ ഒരു മോട്ടലിലെ ജീവനക്കാരനുമായുള്ള തർക്കത്തെത്തുടർന്ന് ഇന്ത്യൻ പൗരനായ മോട്ടൽ മാനേജർ കഴുത്തറുത്ത് കൊല്ലപ്പെട്ടതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഡാലസിലെ മോട്ടലിൽ മാനേജരായിരുന്ന 50 വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ യോർദാനിസ് കോബോസ് മാർട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുന്നതിനിടെയാണ് നാഗമല്ലയ്യ അവിടേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. കേടായ വാഷിങ് മെഷീൻ ഉപയോഗിക്കരുതെന്ന് മാർട്ടിനെസിനോടു പറയാൻ നാഗമല്ലയ്യ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. ഇതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് പൊലീസ് രേഖകളിൽ പറയുന്നു.
അതേസമയം, തന്നോട് നേരിട്ട് പറയാതെ ജീവനക്കാരി വഴി സംസാരിക്കുന്നുവെന്ന് ആരോപിച്ച് നാഗമല്ലയ്യയെ മാർട്ടിനെസ് ആക്രമിക്കുകയായിരുന്നു. കത്തിയെടുത്ത പ്രതി നാഗമല്ലയ്യയെ പലതവണ കുത്തിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പാർക്കിങ്ങിനുള്ള ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ നാഗമല്ലയ്യ ശ്രമിച്ചെങ്കിലും മാർട്ടിനെസ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
നാഗമല്ലയ്യയെ തടയാൻ അദ്ദേഹത്തിൻ്റെ ഭാര്യയും മകനും ശ്രമിച്ചതായി പൊലീസ് പറയുന്നു. അവരെ തള്ളിയിട്ട ശേഷമാണ് പ്രതി നാഗമല്ലയ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നും പൊലീസ് രേഖകളിൽ പറയുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വിദേശരാജ്യങ്ങളിലെ ഇത്തരം സംഭവങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ.
Article Summary: Indian man killed in Dallas motel, suspect arrested.
#USCrime #IndianCommunity #Dallas #Murder #CrimeNews #IndianInUS






