Conviction | മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

● 2022 സെപ്റ്റംബർ 29 ന് ബേക്കൽ കോട്ടയ്ക്ക് സമീപമാണ് പിടികൂടിയത്
● ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള മയക്കുമരുന്ന് പിടികൂടി
● പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ്
കാസർകോട്: (KasargodVartha) മയക്കുമരുന്ന്, ഹാഷിഷ് ഓയിൽ എന്നിവ കടത്തി കൊണ്ടുവന്ന കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എ സി റിയാസിനെ (29) യാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2022 സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള ഒരു റിസോർടിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ബേക്കൽ എസ്ഐ ആയിരുന്ന കെ സാലിമിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.
തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ ഇൻസ്പെക്ടറായിരുന്ന യു പി വിപിനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി
#drugtrafficking #kerala #justice #lawandorder #india