city-gold-ad-for-blogger

പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പെൺകുട്ടിയുമായി ബിജു പൗലോസ് ബന്ധം പുലർത്തി; ഗാനമേള ട്രൂപ്പിൽ പാടിയിരുന്നപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്; പിന്നീട് കുടുംബത്തിൽ നിന്നും അടർത്തിമാറ്റി

Crime Branch Reveals Details of Biju Paulose's Long-Term Exploitation of Minor Girl Leading to Mysterious Death
Photo: Arranged

● ബന്ധം വിവാഹത്തിൽ എത്തിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു
● കാഞ്ഞങ്ങാട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന് പൊലീസ്
● മൃതദേഹം പുഴയിൽ താഴ്ത്തിയെന്ന് പ്രതിയുടെ മൊഴി
● സാമ്പത്തിക തട്ടിപ്പുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ്
​​​​​​​


കാസർകോട്: (KasargodVartha) പത്താം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയുമായി ബന്ധം പുലർത്തിയിരുന്നെന്ന് ബിജു പൗലോസിനെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതായി ഐജി പി. പ്രകാശ് അറിയിച്ചു. 

ഗാനമേള ട്രൂപ്പിൽ പാടിയിരുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ബന്ധം അടുത്തുവെന്നും കുടുംബത്തിൽ നിന്ന് പെൺകുട്ടിയെ വിഭജിച്ചെന്നുമാണ് കുറ്റപത്രം പറയുന്നത്.

സ്കൂൾ പഠനകാലത്ത് തന്നെ പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകിയതും സ്കൂളിൽ എത്തിക്കയും ചെയ്തതും ഇവർ തമ്മിലുള്ള അടുപ്പം കൂടുതൽ ശക്തിപ്പെടുത്തി. പ്ലസ് ടു പഠനത്തിനു ശേഷം കാഞ്ഞങ്ങാട്ടെ നഴ്സറി ടീച്ചർ ട്രെയിനിങ്ങും കമ്പ്യൂട്ടർ കോഴ്സും ചെയ്യുമ്പോൾ, മൂന്ന് വീടുകളിൽ മാറി മാറി ഇരുവരും താമസിച്ചു.

ഇവിടെ നിന്നാണ് പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് അന്വേഷണസംഘം പറയുന്നു. ഇതിനിടെ വിവാഹിതനായ ബിജു പൗലോസിനോട് പെൺകുട്ടി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രശ്നങ്ങളുണ്ടായി. പെൺകുട്ടിയെ കാഞ്ഞങ്ങാട്ട് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നും തുടർന്ന് മൃതദേഹം പാണത്തൂർ പവിത്രങ്കയത്ത് പുഴയിൽ താഴ്ത്തിയെന്നുമാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. 

പെൺകുട്ടിയുടെ മരണകാരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സംബന്ധിച്ച് ഇപ്പോഴും ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. പ്രതിക്കെതിരെ ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതി–പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നിവ പ്രകാരമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.


2011-ലാണ് കാണാതായ പെൺകുട്ടിയുടെ മൃതദേഹാവിശിഷ്ടം കാസർകോട് കടപ്പുറത്ത് കണ്ടെത്തിയത്. തിരിച്ചറിയാനായില്ലാത്തതിനാൽ കാഞ്ഞങ്ങാട് നഗരസഭയുടെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതി പെൺകുട്ടിയുടെ മൊബൈൽ ഫോണുമായി എറണാകുളം വരെ യാത്ര ചെയ്തു. ആപ്പ് ഉപയോഗിച്ച് പെൺകുട്ടിയുടെ ശബ്ദത്തിൽ അച്ഛൻറെ സുഹൃത്തിനെ വിളിച്ചു ആറുമാസം എറണാകുളത്ത് കമ്പ്യൂട്ടർ പഠനത്തിന് പോവുകയാണെന്നും ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. സംഭവത്തിനുശേഷം ഗൾഫിലേക്ക് കടന്ന പ്രതിയെ പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഡിപ്പോർട്ട് ചെയ്യുകയായിരുന്നു. പ്രതിയുടെ അമ്മക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
വിവാഹിതനായ 52കാരനായ പ്രതി കരാട്ടെ ട്രെയിനറാണ്. സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിലും ഇയാൾ പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കോഴിക്കോട് ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

മോട്ടിവേറ്റർ കൂടിയായ പ്രതി ഏത് കള്ളവും പറഞ്ഞ് ഫലിപ്പിക്കാൻ മിടുക്കനാണ്. കൺസഷൻ മേഖലയിലാണ് പ്രതിയുടെ ജോലി. പെൺകുട്ടിക്ക് ഇഷ്ടം പോലെ പണം ചെലവഴിക്കാൻ പ്രതിയുടെ എ ടി എം കാർഡ് പോലും ഏൽപ്പിച്ചിരുന്നു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary:Biju Paulose exploited a minor from school years; her death remains suspicious despite ongoing investigations.

#CrimeBranch, #KeralaNews, #Kasaragod, #SexualAbuse, #JusticeForVictim, #BreakingNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia