city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരി സംഘം അഴിച്ചുവിട്ട അക്രമം: പ്രതികൾ കന്യാകുമാരിയിൽ പിടിയിലായി

Two brothers arrested by Kerala Police in Kanyakumari for attacking incident.
Photo: Arranged

● പൊലീസ് ഉദ്യോഗസ്ഥനും നാട്ടുകാരനും കുത്തേറ്റു.
● 'കഠാരയും വാക്കത്തിയുമായി ഭീഷണി മുഴക്കി.'
● 'പ്രതികൾ ആദ്യം കോട്ടയത്തും പിന്നീട് കന്യാകുമാരിയിലുമായിരുന്നു.'
● 'മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അന്വേഷണം വൈകി.'
● 'ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.'
● ബന്ധുവിനെ വിളിക്കാൻ ശ്രമിച്ചത് തുമ്പായി.

 

ബേഡകം: (KasargodVartha) പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ യുവാക്കളെ തമിഴ്‌നാട് കന്യാകുമാരിയില്‍നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഹോദരങ്ങളായ വിഷ്ണു (25), ജിഷ്ണു (24) എന്നിവരെയാണ് ബേഡകം സിഐ രാജീവ് വലിയവളപ്പില്‍, ബേക്കല്‍ ഡിവൈഎസ്പി മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

സംഭവം നടന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് രാത്രി 10 മണിയോടെ മുന്നാട് കൊറത്തിക്കുണ്ടിലാണ്. ലഹരിക്കടിമകളായ ഈ യുവാക്കള്‍ സമീപവാസികളായ അധ്യാപിക ഫെമിനയുടെയും ഭര്‍ത്താവും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ റഫീഖിന്റെയും വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 

വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബേഡകം എസ്‌ഐ എന്‍ രഘുനാഥനെയും സംഘത്തെയും പ്രതികള്‍ ബെല്‍റ്റില്‍ കെട്ടിയ കഠാരയും വാക്കത്തിയും വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിഷ്ണു, പരിസരവാസിയായ സരീഷിനെ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് വയറിന്റെ ഇടതുഭാഗത്ത് കുത്തി പരിക്കേല്‍പ്പിച്ചു. ഇത് തടയാന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥന്‍ സൂരജിന്റെ താടിക്ക് താഴെയും കുത്തി മുറിവേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെ നേരം അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. 

പിറ്റേ ദിവസം ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്തുള്ള ഒഴിഞ്ഞ വീട്ടില്‍ പ്രതികള്‍ ഒളിച്ചിരുന്നതായി പരിശോധനയില്‍ തെളിഞ്ഞെങ്കിലും അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. മേല്‍വസ്ത്രമില്ലാതെയാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്. മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാത്തതിനാല്‍ അന്വേഷണം വഴിമുട്ടി. പ്രതികളെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

കുണ്ടംകുഴിയില്‍നിന്ന് മറ്റൊരു ഫോണിലൂടെ ബന്ധുവിനെ വിളിക്കാന്‍ ശ്രമിച്ചതാണ് ഇവരെ കുടുക്കിയത്. യുവാക്കള്‍ ആദ്യം സ്വന്തം നാടായ കോട്ടയത്ത് പോയി ഒളിവില്‍ താമസിക്കുകയും പിന്നീട് കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ താമസിക്കുകയുമായിരുന്നു. ഞായറാഴ്ച രാവിലെ 10.30ന് ഇവിടെനിന്നാണ് പ്രതികളെ പിടികൂടുന്നത്. തിങ്കളാഴ്ച രാവിലെ ബേഡകം സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! 

Two brothers who stabbed a police officer and a local resident in Bedakam were arrested in Kanyakumari after being on the run. The incident occurred during a house trespass.

#KeralaPolice, #KanyakumariArrest, #CrimeNews, #Bedakam, #PoliceAssault, #BrothersArrested

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia