ബജ്‌റംഗ്‌ദൾ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു; ദക്ഷിണ കന്നഡയിൽ വീണ്ടും അശാന്തി

● ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ്.
● 'കാറിലും പിക്കപ്പിലുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.'
● സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രക്കിടെ വാഹനം തടഞ്ഞു.
● ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● കൊലപാതകത്തെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ.
● പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചു.
മംഗ്‌ളൂറു: (KasargodVartha) ബജ്‌റംഗദള്‍ നേതാവ് വെട്ടേറ്റ് മരിച്ചു. ഫാസില്‍ കൊലക്കേസിലെ പ്രധാനപ്രതിയായ സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗ്‌ളൂറിലെ ബജ്പെയിയിലായിരുന്നു സംഭവം. സംഭവത്തില്‍ ബജ്പെ പൊലീസ് കേസെടുത്തു.
കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തുകയും സുഹാസിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഉടന്‍ തന്നെ സമീപമുള്ള ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തെ തുടര്‍ന്ന് ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മംഗ്‌ളൂറു നഗരത്തില്‍ സുരക്ഷ ശക്തമാക്കി.
2022 ജൂലൈയില്‍ സൂറത്കലില്‍ മുഹമ്മദ് ഫാസില്‍ (23) എന്ന യുവാവിനെ തുണിക്കടയില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ഈ കേസില്‍ നിലവില്‍ ജാമ്യത്തിലാണ് സുഹാസ്. ബെള്ളാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫാസിലും വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലും മംഗ്‌ളൂറിലുമായി അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സുഹാസ് ഷെട്ടിയെന്ന് പൊലീസ് പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Suhas Shetty, a Bajrang Dal leader and the main accused in the Fazil murder case, was killed by a six-member gang in Mangaluru. Police have launched an investigation and security has been tightened in the city.
#MangaluruMurder, #FazilCase, #BajrangDal, #CrimeNews, #KarnatakaPolice, #SuhasShetty