അവശന്മാര്‍ക്ക് താങ്ങായി ഹസീന
May 2, 2013, 08:38 IST
കൂക്കാനം റഹ്മാന്‍
വൃദ്ധ പരിചരണം ഇക്കാലത്ത് ഒരു പ്രശ്‌നം തന്നെ. കയ്യില്‍ പണമുണ്ട്, മക്കള്‍ സാമ്പത്തിക സഹായം ചെയ്യാന്‍ തയ്യാറുണ്ട്. പക്ഷെ പരിചരിക്കാന്‍ അളുകളെ കിട്ടാനില്ല. മക്കളെല്ലാം അവനവന്റെ കാര്യവുമായി നടക്കുകയാണ്. പലരുടെയും ജോലി വിദേശത്തോ, അന്യ സംസ്ഥാനത്തോ ആണ്. വരാനും ശ്രദ്ധിക്കാനും പറ്റുന്നില്ല. നാട്ടിലുളളവര്‍ വേറെ വീടുവെച്ചു താമസം തുടങ്ങി. ജോലി, മക്കളുടെ വിദ്യാഭ്യാസ കാര്യം ഇതൊക്കെ ആവുമ്പോള്‍ തന്നെ വൃദ്ധരായ സ്വന്തം മാതാപിതാക്കളുടെ കാര്യം അന്വേഷിക്കാന്‍ പോലും സമയമില്ല.
ഇക്കാരണത്താല്‍ പലരും ഹോംനഴ്‌സ്മാരുടെ സഹായം തേടുന്നു. എത്ര വേണമെങ്കിലും ശമ്പളം നല്‍കാന്‍ തയ്യാര്‍. പക്ഷെ അതിന് ആത്മാര്‍ത്ഥതനിറഞ്ഞ, സ്‌നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തി ചെയ്യുന്നവരെ ലഭിക്കാന്‍ പ്രയാസം തന്നെ. എങ്കിലും ആത്മാര്‍പണത്തോടെ ജോലി ചെയ്യുന്ന ചില നഴ്‌സുമാരെയും കണ്ടു മുട്ടാറുണ്ട്. അത്തരത്തില്‍ പെടുത്താവുന്ന ഒരു നഴ്‌സാണ് ഹസീന.
കര്‍ണാടകത്തിലെ ഹാസനില്‍ നിന്നാണ് ഹസീന കാസര്‍കോട്ട് എത്തപ്പെട്ടത്. കേവലം 12 വയസിഅന്നത്തിനുളള വഴിതേടി വന്നവളാണവള്‍. അവള്‍ക്കൊരു കഥയുണ്ട്. അസാധാരണമായൊരു കഥ. ദീനരുടെയും, രോഗികളുടെയും കണ്ണീരൊപ്പാനുളള അവരുടെ വേദന തന്റെ വേദനയായി കാണാനുളള മനസുണ്ടായതിന്റെ പിന്നിലും ഈ അനുഭത്തിന്റെ ചൂടും ചൂരും ഉണ്ടാവാം.
ഹാസനില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് അവളുടെ ജനനം. അവള്‍ക്കന്ന് ആറുമാസം പ്രായമായിക്കാണും. അടുത്തൊരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കുകൊളളാനായി ഈ കൊച്ചു കുട്ടിയുമായി സകുടുംബം ഒരു കാളവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. കാവല്‍ക്കാരനില്ലാത്ത ഒരു റയില്‍വേ ഗേറ്റ് കടന്നു വേണം അവര്‍ക്ക് പോകാന്‍. എന്തോ അശ്രദ്ധയാണോ, കാണാഞ്ഞിട്ടാണോ, നിയന്ത്രണം കിട്ടാഞ്ഞിട്ടാണോ എന്നറിയില്ല. ഒരു ട്രയിന്‍ കടന്നു പോകുന്ന സമയമായിരുന്നു അത്. പ്രസ്തുത ട്രയിന്‍ തട്ടികാളവണ്ടിയും അതിലെ യാത്രക്കാരും ഛിന്നഭിന്നമായി.
അവിടെ എത്തപ്പെട്ടവര്‍ ശവശരീരങ്ങള്‍ നീക്കം ചെയ്തു കാളവണ്ടിയില്‍ എത്ര പേരുണ്ടായിരുന്നെന്നോ, ആരൊക്കെ ആയിരുന്നെന്നോ നാട്ടുകാര്‍ക്കറിയില്ലായിരുന്നു. അന്നു വൈകുന്നേരം ആവഴിയിലൂടെ നടന്നു പോയവര്‍ കുറ്റിക്കാട്ടില്‍ നിന്ന് ഒരു മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. അവര്‍ ചെന്നു കുട്ടിയെ എടുത്തു. അടുത്തുളള ആശൂപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് ആശൂപത്രി ജീവനക്കുരുടെ കാരുണ്യത്തില്‍ ശുശ്രൂഷയും ഭഷണവും കിട്ടി. ആ കുഞ്ഞായിരുന്നു ഹസീന.
പത്രവാര്‍ത്തയിലൂടെ ഈ കുഞ്ഞിന്റെ കാര്യം അവളുടെ അകന്ന ബന്ധുക്കള്‍ അിറിഞ്ഞു. അവര്‍ ആശുപത്രിയിലെത്തി ഹസീനയെ ഏറ്റുവാങ്ങി. പ്രസ്തുത കുടുംബവും കാര്‍ഷിക വൃത്തി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുന്നവരായിരുന്നു. പത്തു പന്ത്രണ്ടു വയസു വരെ അവളെ അവര്‍ വളര്‍ത്തി.
അക്കാലത്ത് ചെറിയ പെണ്‍കുഞ്ഞുങ്ങള്‍ കര്‍ണാടകയില്‍ നിന്ന് തൊഴിലിനു വേണ്ടി കേരളത്തിലേക്കെത്താറുണ്ടായിരുന്നു. അതിന് ചില ഏജന്റുമാരും ഉണ്ടാകും. അങ്ങിനെ തന്റെ പന്ത്രണ്ടാംവയസില്‍ ഒരു സ്ത്രീയുടെ കൂടെ ഹസീന കാസര്‍കോട്ടെത്തുന്നു. കാസര്‍കോട്ടെ പല വലിയ വീടുകളിലും അവള്‍ ജീവിക്കാന്‍ വേണ്ടി പണി ചെയ്തു. പണി ചെയ്യുന്ന വീടുകളിലെ ആള്‍ക്കാരുടെ സഹായത്തോടെ അല്‍പസ്വല്‍പം മലയാളം വായിക്കാനും എഴുതാനും പഠിച്ചു.
അങ്ങിനെ നാലഞ്ചു വര്‍ഷം പിന്നിട്ടു. അപ്പോഴാണ് ഹോംനഴ്‌സിംഗ് സര്‍വീസ് നടത്തുന്ന ഒരു സംഘടനയെക്കുറിച്ചറിയുന്നത്. അന്നവള്‍ പതിനെട്ടിലെത്തിയിരുന്നു. ഒരു സന്നദ്ധ സംഘടനയായതിനാല്‍ അവളുടെ ജീവിത കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി, അനുയോജ്യമായ ഒരു ജോലിശരിയാക്കിക്കൊടുത്തു.
ജോലിക്ക് നിന്ന വീടുകളില്‍ നിന്നെല്ലാം അവളെ പ്രശംസിച്ചു. മലമൂത്ര വിസര്‍ജനം എടുത്തു മാറ്റുന്നതിനും, പുഴുവരിക്കുന്ന പുണ്ണ് പോലും ശുചിയാക്കി വെക്കുന്നതിനും ഹസീന കാണിക്കുന്ന ആത്മാര്‍ത്ഥത പ്രശംസനീയമാണ്. രോഗികളെ സ്വന്തം പിതാവിനേയോ മാതാവിനേയോ പോലെ പരിചരിക്കുന്നു. തനിക്കു കുഞ്ഞു ന്നാളില്‍ നഷ്ടപ്പെട്ടു പോയ മാതാപിതാക്കളെയാണ് താന്‍ പരിചരിക്കുന്നതെന്ന തോന്നല്‍ ഹസീനയില്‍ ഉണ്ടാവുന്നു.
ഉറുമ്പരിച്ചു കളയുന്ന തന്റെ ജീവന്‍ രക്ഷപ്പെട്ടത് ഇവരെ പരിചരിക്കുന്നതിനു വേണ്ടിയാവാം. എന്നവള്‍ വിശ്വസിക്കുന്നു. മൂന്നുമാസക്കാലത്തേക്കാണ് അവളെ രോഗീപരിചരണത്തിനായി നിശ്ചയിക്കുക. പക്ഷെ മൂന്നു മാസം കഴിഞ്ഞാലും ജോലിക്ക് കൊണ്ടുപോയ വീടുകാര്‍ നിര്‍ബന്ധപൂര്‍വം അവളെത്തന്നെ വീണ്ടും നിശ്ചയിച്ചു കിട്ടണമെന്ന് ആവശ്യപ്പെടും. പലപ്പോഴും രോഗിയുടെ രോഗം പൂര്‍ണമായി ഭേദമാകുന്നതുവരെയോ, അല്ലെങ്കില്‍ രോഗി മരണപ്പെടുന്നതുവരേയോ ഹസീനയുടെ സേവനം അവര്‍ക്കു ലഭിക്കും.
മുപ്പതിലെത്തിയ ഹസീന ഒരു വ്യാഴവട്ടക്കാലം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒറ്റയ്ക്കാണവള്‍. ഇന്നേവരെ അസുഖകരമായ ഒരു അനുഭവവും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. വഴിതെറ്റാനും, തെറ്റിക്കാനും അവസരം കാത്തു നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഹസീന എങ്ങിനെ പിടിച്ചു നിന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. വ്യക്തികളെ അവള്‍ പഠിക്കും. അവരോട് എങ്ങിനെ പെരുമാറണമെന്ന് അവള്‍ സ്വയം കണ്ടെത്തും. ജീവിതം അവളെ എല്ലാം പഠിപ്പിച്ചു. പട്ടിണിയില്‍ വളര്‍ന്നവള്‍, അച്ഛനും അമ്മയും നഷ്ടപ്പെട്ടവള്‍, ജീവിത വഴിതേടി കേരളത്തിലെത്തപ്പെട്ടവള്‍. അവള്‍ ഇന്നും പിടിച്ചു നിന്ന് മുന്നേറുന്നു.
തന്നെ പത്ത് പന്ത്രണ്ട് വയസുവരെ ജീവിപ്പിച്ചവരെയും അവള്‍ മറന്നിട്ടില്ല. തന്നാലാവും വിധമുളള സഹായം അവര്‍ക്ക് എത്തിച്ചു കൊടുക്കും. ഇന്ന് ഹസീന അഞ്ച് സെന്റ് ഭൂമിയുടെയും ഒരു കൊച്ചു വീടിന്റെയും ഉടമയാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ ഇരുപതോളം വീടുകളിലെ രോഗീപരിചരണത്തിനായി അവള്‍ നിയോഗിക്കപ്പെട്ടു. അവര്‍ക്കാര്‍ക്കും ഹസീനയെ മറക്കാനാവില്ല. അത്തരം വീടുകളില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ഹസീനയും ക്ഷണിതാവായിരിക്കും.
ഹസീന തന്റെ കര്‍മ മണ്ഡലത്തില്‍ ഇന്നും സജീവമാണ്. ഇതാണ് തന്റെ ജീവിത ദൗത്യമെന്ന് ഹസീന വിശ്വസിക്കുന്നു. പരാതികളോ, പരിഭവങ്ങളോ ഹസീന പറയാറില്ല. അതാത് വീട്ടിലെ ജീവിതരീതികളോട് പൊരുത്തപ്പെട്ടു പോകാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് അമിത മോഹങ്ങളൊന്നും ഹസീനയ്ക്കില്ല. ആളുകളെ കൊണ്ട് മോശം പറയിക്കാതെ ജീവിച്ചു പോകണമെന്ന ആഗ്രഹമേ ഹസീനയ്ക്കുളളൂ.
ജീവിതം നിരാശാ പൂര്‍ണമായി കാണുന്നവര്‍, മോഹ ഭംഗങ്ങള്‍കൊണ്ട് ജീവിതത്തെ ശപിക്കുന്നവര്‍, മറ്റുളളവരുടെ കെണിയില്‍പെട്ട് തങ്ങളുടെ ജീവിതം ഹോമിക്കുന്നവര്‍ ഹസീനയെക്കണ്ടു പഠിക്കണം. മനോ ധൈര്യവും സ്‌നേഹിക്കാനുളള മനസും പണിചെയ്യാനുളള സന്നദ്ധതയും ഉണ്ടെങ്കില്‍ ഹസീനയെ പോലെ ആര്‍ക്കും മുന്നേറാനാവും, തീര്‍ച.
Keywords: Article, Kookkanam-Rahman, Father, Accidental-Death, Work, Haseena, Home Nurse, Tamilnadu, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വൃദ്ധ പരിചരണം ഇക്കാലത്ത് ഒരു പ്രശ്‌നം തന്നെ. കയ്യില്‍ പണമുണ്ട്, മക്കള്‍ സാമ്പത്തിക സഹായം ചെയ്യാന്‍ തയ്യാറുണ്ട്. പക്ഷെ പരിചരിക്കാന്‍ അളുകളെ കിട്ടാനില്ല. മക്കളെല്ലാം അവനവന്റെ കാര്യവുമായി നടക്കുകയാണ്. പലരുടെയും ജോലി വിദേശത്തോ, അന്യ സംസ്ഥാനത്തോ ആണ്. വരാനും ശ്രദ്ധിക്കാനും പറ്റുന്നില്ല. നാട്ടിലുളളവര്‍ വേറെ വീടുവെച്ചു താമസം തുടങ്ങി. ജോലി, മക്കളുടെ വിദ്യാഭ്യാസ കാര്യം ഇതൊക്കെ ആവുമ്പോള്‍ തന്നെ വൃദ്ധരായ സ്വന്തം മാതാപിതാക്കളുടെ കാര്യം അന്വേഷിക്കാന്‍ പോലും സമയമില്ല.
ഇക്കാരണത്താല്‍ പലരും ഹോംനഴ്‌സ്മാരുടെ സഹായം തേടുന്നു. എത്ര വേണമെങ്കിലും ശമ്പളം നല്‍കാന്‍ തയ്യാര്‍. പക്ഷെ അതിന് ആത്മാര്‍ത്ഥതനിറഞ്ഞ, സ്‌നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തി ചെയ്യുന്നവരെ ലഭിക്കാന്‍ പ്രയാസം തന്നെ. എങ്കിലും ആത്മാര്‍പണത്തോടെ ജോലി ചെയ്യുന്ന ചില നഴ്‌സുമാരെയും കണ്ടു മുട്ടാറുണ്ട്. അത്തരത്തില്‍ പെടുത്താവുന്ന ഒരു നഴ്‌സാണ് ഹസീന.
കര്‍ണാടകത്തിലെ ഹാസനില്‍ നിന്നാണ് ഹസീന കാസര്‍കോട്ട് എത്തപ്പെട്ടത്. കേവലം 12 വയസിഅന്നത്തിനുളള വഴിതേടി വന്നവളാണവള്‍. അവള്‍ക്കൊരു കഥയുണ്ട്. അസാധാരണമായൊരു കഥ. ദീനരുടെയും, രോഗികളുടെയും കണ്ണീരൊപ്പാനുളള അവരുടെ വേദന തന്റെ വേദനയായി കാണാനുളള മനസുണ്ടായതിന്റെ പിന്നിലും ഈ അനുഭത്തിന്റെ ചൂടും ചൂരും ഉണ്ടാവാം.
ഹാസനില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് അവളുടെ ജനനം. അവള്‍ക്കന്ന് ആറുമാസം പ്രായമായിക്കാണും. അടുത്തൊരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കുകൊളളാനായി ഈ കൊച്ചു കുട്ടിയുമായി സകുടുംബം ഒരു കാളവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. കാവല്‍ക്കാരനില്ലാത്ത ഒരു റയില്‍വേ ഗേറ്റ് കടന്നു വേണം അവര്‍ക്ക് പോകാന്‍. എന്തോ അശ്രദ്ധയാണോ, കാണാഞ്ഞിട്ടാണോ, നിയന്ത്രണം കിട്ടാഞ്ഞിട്ടാണോ എന്നറിയില്ല. ഒരു ട്രയിന്‍ കടന്നു പോകുന്ന സമയമായിരുന്നു അത്. പ്രസ്തുത ട്രയിന്‍ തട്ടികാളവണ്ടിയും അതിലെ യാത്രക്കാരും ഛിന്നഭിന്നമായി.
അവിടെ എത്തപ്പെട്ടവര്‍ ശവശരീരങ്ങള്‍ നീക്കം ചെയ്തു കാളവണ്ടിയില്‍ എത്ര പേരുണ്ടായിരുന്നെന്നോ, ആരൊക്കെ ആയിരുന്നെന്നോ നാട്ടുകാര്‍ക്കറിയില്ലായിരുന്നു. അന്നു വൈകുന്നേരം ആവഴിയിലൂടെ നടന്നു പോയവര്‍ കുറ്റിക്കാട്ടില്‍ നിന്ന് ഒരു മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. അവര്‍ ചെന്നു കുട്ടിയെ എടുത്തു. അടുത്തുളള ആശൂപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് ആശൂപത്രി ജീവനക്കുരുടെ കാരുണ്യത്തില്‍ ശുശ്രൂഷയും ഭഷണവും കിട്ടി. ആ കുഞ്ഞായിരുന്നു ഹസീന.
പത്രവാര്‍ത്തയിലൂടെ ഈ കുഞ്ഞിന്റെ കാര്യം അവളുടെ അകന്ന ബന്ധുക്കള്‍ അിറിഞ്ഞു. അവര്‍ ആശുപത്രിയിലെത്തി ഹസീനയെ ഏറ്റുവാങ്ങി. പ്രസ്തുത കുടുംബവും കാര്‍ഷിക വൃത്തി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുന്നവരായിരുന്നു. പത്തു പന്ത്രണ്ടു വയസു വരെ അവളെ അവര്‍ വളര്‍ത്തി.
അക്കാലത്ത് ചെറിയ പെണ്‍കുഞ്ഞുങ്ങള്‍ കര്‍ണാടകയില്‍ നിന്ന് തൊഴിലിനു വേണ്ടി കേരളത്തിലേക്കെത്താറുണ്ടായിരുന്നു. അതിന് ചില ഏജന്റുമാരും ഉണ്ടാകും. അങ്ങിനെ തന്റെ പന്ത്രണ്ടാംവയസില്‍ ഒരു സ്ത്രീയുടെ കൂടെ ഹസീന കാസര്‍കോട്ടെത്തുന്നു. കാസര്‍കോട്ടെ പല വലിയ വീടുകളിലും അവള്‍ ജീവിക്കാന്‍ വേണ്ടി പണി ചെയ്തു. പണി ചെയ്യുന്ന വീടുകളിലെ ആള്‍ക്കാരുടെ സഹായത്തോടെ അല്‍പസ്വല്‍പം മലയാളം വായിക്കാനും എഴുതാനും പഠിച്ചു.
അങ്ങിനെ നാലഞ്ചു വര്‍ഷം പിന്നിട്ടു. അപ്പോഴാണ് ഹോംനഴ്‌സിംഗ് സര്‍വീസ് നടത്തുന്ന ഒരു സംഘടനയെക്കുറിച്ചറിയുന്നത്. അന്നവള്‍ പതിനെട്ടിലെത്തിയിരുന്നു. ഒരു സന്നദ്ധ സംഘടനയായതിനാല്‍ അവളുടെ ജീവിത കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി, അനുയോജ്യമായ ഒരു ജോലിശരിയാക്കിക്കൊടുത്തു.
ജോലിക്ക് നിന്ന വീടുകളില്‍ നിന്നെല്ലാം അവളെ പ്രശംസിച്ചു. മലമൂത്ര വിസര്‍ജനം എടുത്തു മാറ്റുന്നതിനും, പുഴുവരിക്കുന്ന പുണ്ണ് പോലും ശുചിയാക്കി വെക്കുന്നതിനും ഹസീന കാണിക്കുന്ന ആത്മാര്‍ത്ഥത പ്രശംസനീയമാണ്. രോഗികളെ സ്വന്തം പിതാവിനേയോ മാതാവിനേയോ പോലെ പരിചരിക്കുന്നു. തനിക്കു കുഞ്ഞു ന്നാളില്‍ നഷ്ടപ്പെട്ടു പോയ മാതാപിതാക്കളെയാണ് താന്‍ പരിചരിക്കുന്നതെന്ന തോന്നല്‍ ഹസീനയില്‍ ഉണ്ടാവുന്നു.
ഉറുമ്പരിച്ചു കളയുന്ന തന്റെ ജീവന്‍ രക്ഷപ്പെട്ടത് ഇവരെ പരിചരിക്കുന്നതിനു വേണ്ടിയാവാം. എന്നവള്‍ വിശ്വസിക്കുന്നു. മൂന്നുമാസക്കാലത്തേക്കാണ് അവളെ രോഗീപരിചരണത്തിനായി നിശ്ചയിക്കുക. പക്ഷെ മൂന്നു മാസം കഴിഞ്ഞാലും ജോലിക്ക് കൊണ്ടുപോയ വീടുകാര്‍ നിര്‍ബന്ധപൂര്‍വം അവളെത്തന്നെ വീണ്ടും നിശ്ചയിച്ചു കിട്ടണമെന്ന് ആവശ്യപ്പെടും. പലപ്പോഴും രോഗിയുടെ രോഗം പൂര്‍ണമായി ഭേദമാകുന്നതുവരെയോ, അല്ലെങ്കില്‍ രോഗി മരണപ്പെടുന്നതുവരേയോ ഹസീനയുടെ സേവനം അവര്‍ക്കു ലഭിക്കും.
മുപ്പതിലെത്തിയ ഹസീന ഒരു വ്യാഴവട്ടക്കാലം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒറ്റയ്ക്കാണവള്‍. ഇന്നേവരെ അസുഖകരമായ ഒരു അനുഭവവും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. വഴിതെറ്റാനും, തെറ്റിക്കാനും അവസരം കാത്തു നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഹസീന എങ്ങിനെ പിടിച്ചു നിന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. വ്യക്തികളെ അവള്‍ പഠിക്കും. അവരോട് എങ്ങിനെ പെരുമാറണമെന്ന് അവള്‍ സ്വയം കണ്ടെത്തും. ജീവിതം അവളെ എല്ലാം പഠിപ്പിച്ചു. പട്ടിണിയില്‍ വളര്‍ന്നവള്‍, അച്ഛനും അമ്മയും നഷ്ടപ്പെട്ടവള്‍, ജീവിത വഴിതേടി കേരളത്തിലെത്തപ്പെട്ടവള്‍. അവള്‍ ഇന്നും പിടിച്ചു നിന്ന് മുന്നേറുന്നു.
തന്നെ പത്ത് പന്ത്രണ്ട് വയസുവരെ ജീവിപ്പിച്ചവരെയും അവള്‍ മറന്നിട്ടില്ല. തന്നാലാവും വിധമുളള സഹായം അവര്‍ക്ക് എത്തിച്ചു കൊടുക്കും. ഇന്ന് ഹസീന അഞ്ച് സെന്റ് ഭൂമിയുടെയും ഒരു കൊച്ചു വീടിന്റെയും ഉടമയാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ ഇരുപതോളം വീടുകളിലെ രോഗീപരിചരണത്തിനായി അവള്‍ നിയോഗിക്കപ്പെട്ടു. അവര്‍ക്കാര്‍ക്കും ഹസീനയെ മറക്കാനാവില്ല. അത്തരം വീടുകളില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ഹസീനയും ക്ഷണിതാവായിരിക്കും.
ഹസീന തന്റെ കര്‍മ മണ്ഡലത്തില്‍ ഇന്നും സജീവമാണ്. ഇതാണ് തന്റെ ജീവിത ദൗത്യമെന്ന് ഹസീന വിശ്വസിക്കുന്നു. പരാതികളോ, പരിഭവങ്ങളോ ഹസീന പറയാറില്ല. അതാത് വീട്ടിലെ ജീവിതരീതികളോട് പൊരുത്തപ്പെട്ടു പോകാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് അമിത മോഹങ്ങളൊന്നും ഹസീനയ്ക്കില്ല. ആളുകളെ കൊണ്ട് മോശം പറയിക്കാതെ ജീവിച്ചു പോകണമെന്ന ആഗ്രഹമേ ഹസീനയ്ക്കുളളൂ.
![]() |
| Kookkanam Rahman (Writer) |
Keywords: Article, Kookkanam-Rahman, Father, Accidental-Death, Work, Haseena, Home Nurse, Tamilnadu, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.








