Court verdict | റിയാസ് മൗലവി വധം: വിധി പറയുന്ന തീയതി 27ന് പ്രഖ്യാപിക്കും
Jan 23, 2024, 15:07 IST
കാസര്‍കോട്: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ വിധി പറയുന്ന തീയതി ഈ മാസം 27ന് പ്രഖ്യാപിക്കും. കേസിന്റെ വിചാരണ പൂര്‍ത്തിയായതായി ജില്ലാ പ്രിന്‍സിപൽ സെഷന്‍സ് ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു.
2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ കേസ് പരിഗണിച്ച കോടതി സ്‌പെഷ്യല്‍ പ്രോസിക്യൂടറോട് 33 ചോദ്യങ്ങളില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശിച്ചു. പ്രോസിക്യൂഷന്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. എന്നാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കുറച്ചുകാര്യങ്ങള്‍കൂടി പറയാനുണ്ടെന്ന് കോടതിയെ ധരിപ്പിച്ചു. കോടതി അക്കാര്യങ്ങള്‍ എഴുതി നല്‍കാന്‍ നിര്‍ദേശിക്കുകയും കേസിന്റെ വാദം പൂര്‍ത്തിയായതായി അറിയിക്കുകയുമായിരുന്നു.
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവർ അറസ്റ്റിലായത് മുതല്‍ ജയിലില്‍ തന്നെ കഴിയുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളിക്കളയുകയായിരുന്നു. നേരത്തെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും കേസ് പരിഗണിച്ച ജഡ്ജിന് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ പുതിയ ജഡ്ജ് വന്ന് കേസ് ആദ്യം മുതല്‍ പരിശോധിക്കുകയും പല കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുകൊണ്ട് വിധി പറയുന്നത് നീണ്ടുപോവുകയുമായിരുന്നു.
2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ കേസ് പരിഗണിച്ച കോടതി സ്‌പെഷ്യല്‍ പ്രോസിക്യൂടറോട് 33 ചോദ്യങ്ങളില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശിച്ചു. പ്രോസിക്യൂഷന്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. എന്നാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കുറച്ചുകാര്യങ്ങള്‍കൂടി പറയാനുണ്ടെന്ന് കോടതിയെ ധരിപ്പിച്ചു. കോടതി അക്കാര്യങ്ങള്‍ എഴുതി നല്‍കാന്‍ നിര്‍ദേശിക്കുകയും കേസിന്റെ വാദം പൂര്‍ത്തിയായതായി അറിയിക്കുകയുമായിരുന്നു.
കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവർ അറസ്റ്റിലായത് മുതല്‍ ജയിലില്‍ തന്നെ കഴിയുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളിക്കളയുകയായിരുന്നു. നേരത്തെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും കേസ് പരിഗണിച്ച ജഡ്ജിന് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ പുതിയ ജഡ്ജ് വന്ന് കേസ് ആദ്യം മുതല്‍ പരിശോധിക്കുകയും പല കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുകൊണ്ട് വിധി പറയുന്നത് നീണ്ടുപോവുകയുമായിരുന്നു.