city-gold-ad-for-blogger
Aster MIMS 10/10/2023

Court Verdict | 7 വയസുകാരിയെയും കുട്ടിയുടെ രണ്ട്‌ ജ്യേഷ്ഠ സഹോദരങ്ങളെയും പീഡിപ്പിച്ചെന്ന പോക്സോ കേസിൽ യുവാവിന് 189 വർഷം തടവ്; വിധി വെവ്വേറെ കേസുകളിൽ വിവിധ വകുപ്പുകളിൽ

കാഞ്ഞങ്ങാട്: (KasargodVartha) പീഡകർക്ക് ഒരിക്കലും പുറത്തിറങ്ങാൻ കഴിയാത്ത വിധിയാണ് ഹൊസ്ദുർഗ് പോക്സോ കോടതിയിൽ നിന്നും വ്യാഴാഴ്ച ഉണ്ടായിരിക്കുന്നത്. ഏഴുവയസുകാരിയെയും ഈ പെൺകുട്ടിയുടെ രണ്ട്‌ ജ്യേഷ്ഠ സഹോദരങ്ങളെയും പീഡിപ്പിച്ചെന്ന വെവ്വേറെ കേസുകളിൽ യുവാവിനെ 189 വർഷം തടവിനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

Court Verdict | 7 വയസുകാരിയെയും കുട്ടിയുടെ രണ്ട്‌ ജ്യേഷ്ഠ സഹോദരങ്ങളെയും പീഡിപ്പിച്ചെന്ന പോക്സോ കേസിൽ യുവാവിന് 189 വർഷം തടവ്; വിധി വെവ്വേറെ കേസുകളിൽ വിവിധ വകുപ്പുകളിൽ

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി ജി സുധീഷ് എന്ന പാപ്പുവിനെ (25) ആണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് സി സുരേഷ്‌കുമാർ ശിക്ഷിച്ചത്. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ 74 വർഷം തടവാണ് വിധിച്ചത്. ആൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ 96 വർഷം, 19 വർഷം എന്നിങ്ങനെ തടവ് ശിക്ഷയാണ് കോടതിയിൽ നിന്നും ഉണ്ടായത്. പോക്‌സോ നിയമം, ഐപിസി വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ.

അതത്‌ കേസുകളിൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതനുസരിച്ച് രണ്ട്‌ കേസുകളിൽ 20 വർഷം വീതവും ഒരുകേസിൽ 10 വർഷവുമാണ് കൂടുതൽ തടവ് വിധിച്ചത്. ഇതനുസരിച്ച് ഒന്നിച്ചനുഭവിച്ചാലും മൂന്നുകേസുകളിലുമായി 50 വർഷം തടവിൽ കഴിയേണ്ടി വരും. മൂന്ന്‌ കേസുകളിലായി 4.05 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും നാലുമാസവുംകൂടി അധിക തടവ് അനുഭവിക്കണം.

മൂത്തകുട്ടിയായ 14 കാരനെയും ഇളയവൾ ഒന്നാം ക്ലാസുകാരിയെയും 2022-ലും സഹോദരങ്ങളിൽ രണ്ടാമത്തെ കുട്ടിയായ 12-കാരനെ 2019-ലും യുവാവ് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽവെച്ചും വീടിനടുത്ത വനത്തിനുള്ളിലെത്തിച്ചും മറ്റു പലസ്ഥലങ്ങളിൽ കൊണ്ടു പോയും പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

Court Verdict | 7 വയസുകാരിയെയും കുട്ടിയുടെ രണ്ട്‌ ജ്യേഷ്ഠ സഹോദരങ്ങളെയും പീഡിപ്പിച്ചെന്ന പോക്സോ കേസിൽ യുവാവിന് 189 വർഷം തടവ്; വിധി വെവ്വേറെ കേസുകളിൽ വിവിധ വകുപ്പുകളിൽ

ആൺകുട്ടികളിലൊരാളെ പ്രതിയുടെ വീട്ടിൽവെച്ചും മറ്റൊരാളെ വീടിന് സമീപത്തെ കാട്ടിനുള്ളിൽ വെച്ചും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് കേസ്. വെള്ളരിക്കുണ്ട് സിഐ ആയിരുന്ന രഞ്ജിത് രവീന്ദ്രനാണ് മൂന്ന്‌ കേസുകളിലും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് ,പ്രോസിക്യൂടർ എ ഗംഗാധരൻ ഹാജരായി.

Keywords: News, Kerala, Kasaragod, Kanhangad, Court Verdict, Malayalam News, POCSO Act, Youth sentenced to 189 years in jail for assaulting minors.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL