മൂന്ന് പ്രതികളുള്ള കേസിൽ നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി കര്‍ണാടക സ്വദേശിയും ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്വാര്‍ടേഴ്‌സില്‍ താമസക്കാരനുമായ കെ എം അശ്റഫ് (41), രണ്ടാം പ്രതി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഹീം (46) എന്നിവരാണ് ആദ്യം പിടിയിലായത്.
അശ്റഫറിനെയും റഹീമിനെയും മോഷണത്തിനായി കൊണ്ടുവിട്ടതും കവർന്ന വസ്തുക്കൾ കടത്തിയതും ഹാരിസിന്റെ ഓടോറിക്ഷയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹാരിസിന്റെ വീട്ടില്‍ നിന്ന് മോഷണ സാധനങ്ങള്‍ പകുതിയിലധികവും കണ്ടെടുത്തതായും ബാക്കിയുള്ള സാധനങ്ങളും ഇവ കടത്തിയ ഓടോറിക്ഷയും കണ്ടെത്താനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ജൂലൈ 12ന് രാത്രിയാണ് ബദിയടുക്ക - മുള്ളേരിയ റോഡിലുള്ള കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രി കടയില്‍ കവര്‍ച നടന്നത്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ചെമ്പ്, പിത്തള അടങ്ങിയ സാധനങ്ങളാണ് കവര്‍ച ചെയ്തതെന്നാണ് കടയുടമ പരാതിപ്പെട്ടത്. കവര്‍ച ചെയ്യുന്നതിന്റെ ദൃശ്യം കടയിലെ സിസിടിവിയില്‍ പതിഞ്ഞതാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിയാനും പിടികൂടാനും പൊലീസിന് സഹായകരമായത്.
Keywords: News, Kerala, Badiaduka, Kasaragod, Arrest, Theft, Complaint, Police, Crime, Youth arrested in robbery at scrap shop.
< !- START disable copy paste -->