തിങ്കളാഴ്ച പുലർചെയാണ് തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് വളപ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈകുകൾ കത്തിച്ചത്. മസ്ജിദിന്റെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന മലപ്പുറം പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്‌കൂളിലെ അധ്യാപകനുമായ യു നജ്‌മുദ്ദീന്റെ കെ എൽ 60 എഫ് 1887 നമ്പർ പൾസർ ബൈകും മേൽപറമ്പ് ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ അധ്യാപകനായ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ കെ എൽ 10 ഡബ്ള്യു 6612 ഹീറോ ഹോൻഡ ബൈകുമാണ് കത്തിനശിച്ചത്.
ഓണാവധിക്ക് അധ്യാപകർ നാട്ടിൽ പോയ സമയത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലർചെ 3.30 മണിയോടെ വഴിയാത്രക്കാരാണ് ബൈകിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മസ്ജിദ് സെക്രടറി സുബൈർ പള്ളിക്കാലിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് ഊർജിത അന്വേഷണമാണ് നടത്തിയത്. അതിനിടെ മസ്‌ജിദിലെ സിസിടിവി പരിശോധിച്ചപ്പോൾ അസ്വാഭാവികമായ നിലയിൽ സൈതലവിയുടെ ദൃശ്യം പതിഞ്ഞത് നിർണായകമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ തീവച്ചതാണെന്ന് ഇയാൾ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ എസ്ഐ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വി പി സൈതലവിയെ അക്രമം നടന്ന മസ്‌ജിദ് പരിസരത്ത് എത്തിച്ച് തെളിവെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. സമീപത്ത് നിന്ന് ബൈക് കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്.
Keywords: News, Kasaragod, Kerala, Arrest, Police, Masjid, Fire, Bike, Man arrested in the incident of bike fire.
< !- START disable copy paste -->