സാധാരണ വിനോദ യാത്ര നടത്തുന്നതിനുപരി കേരളത്തെയും ഇവിടത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും മറ്റ് സംസ്ഥാനങ്ങളിൽ പോയി പരിചയപ്പെടുത്തുക എന്ന ദൗത്യം കൂടി ഏറ്റെടുക്കുകയും മൂന്ന് - നാല് മാസക്കാലം തങ്ങളുടെ എല്ലാ ജോലിയും ഒഴിവാക്കി ഈയൊരു കാര്യത്തിന് തുനിഞ്ഞിറങ്ങുകയും ചെയ്ത ശംസീറിനെയും കുടുംബത്തെയും എന്‍ എ നെല്ലിക്കുന്ന് എംഎൽഎ മുക്തകണ്ഠം പ്രശംസിച്ചു. നാളിതുവരെ മറ്റാരും ചെയ്യാത്ത ഒരു കാര്യമാണ് ഇവർ നമ്മുടെ നാടിന് വേണ്ടി ചെയ്യുന്നത്. യാത്ര പൂർത്തിയാക്കി ഏറെ സന്തോഷത്തോടെയും പൂർണ ആരോഗ്യത്തോടെയും തിരിച്ചുവരാൻ ഈ കുടുംബത്തിന് സാധിക്കട്ടെയെന്നും നെല്ലിക്കുന്ന് ആശംസിച്ചു.
കേരളത്തിന്റെ ഓരോ പ്രദേശത്തുമുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, ചരിത്രപസിദ്ധമായ സ്ഥലങ്ങള്‍, അവിടുത്തെ പ്രത്യേകതകള്‍, സംസ്‌കാരം തുടങ്ങിയ കാര്യങ്ങള്‍ അന്യനാട്ടുകാരെ പരിചയപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. കൂടാതെ ടൂറിസം വകുപ്പിന്റെ ലഘുലേഖലകള്‍ കൈമാറുകയും വിവരണങ്ങള്‍ നടത്തുകയും ചെയ്യും. ഇതെല്ലാം കേരളത്തിന്റെ ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നു. സാഹചര്യം അനുകൂലമായാല്‍ ഭൂടാന്‍, നേപാള്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്.
മഹീന്ദ്രാ താര്‍ ജീപിലാണ് നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇവരുടെ യാത്ര. പാചകം ചെയ്യുന്നതിന് ഉള്‍പെടെ സര്‍വ സാമഗ്രികളും വാഹനത്തില്‍ കരുതിയിട്ടുണ്ട്. മംഗ്‌ളുറു വഴി ഗോവ, മഹാരാഷ്ട്ര, ഗുജറാത്, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ അടക്കം സഞ്ചരിച്ച ശേഷം നേപാള്‍, ഭൂടാന്‍ രാജ്യങ്ങളിലേക്കും പോകാനാണ് ഉദ്ദേശം. ഫ്ലാഗ് ഓഫ് ചടങ്ങില്‍ കര്‍ണാടക ഗ്വാളിമുഖ ഗ്രാമപഞ്ചായത് അംഗം മുഹമ്മദ് റിയാസ് നെയ്യട്ക്ക, യഅഖൂബ് സി എച്ച്, ടി എ കുഞ്ഞഹമ്മദ് മൊഗ്രാൽ തുടങ്ങിയ പ്രമുഖരും ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു. അഹ്മദ് ചെർക്കള സ്വാഗതം പറഞ്ഞു. നിരവധി പേരാണ് ഈ കുടുംബത്തെ യാത്രയയക്കാൻ ഗാളിമുഖത്ത് നിന്ന് കാസർകോട്ടെത്തിയത്.
കേരളത്തിന്റെ ഓരോ പ്രദേശത്തുമുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, ചരിത്രപസിദ്ധമായ സ്ഥലങ്ങള്‍, അവിടുത്തെ പ്രത്യേകതകള്‍, സംസ്‌കാരം തുടങ്ങിയ കാര്യങ്ങള്‍ അന്യനാട്ടുകാരെ പരിചയപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. കൂടാതെ ടൂറിസം വകുപ്പിന്റെ ലഘുലേഖലകള്‍ കൈമാറുകയും വിവരണങ്ങള്‍ നടത്തുകയും ചെയ്യും. ഇതെല്ലാം കേരളത്തിന്റെ ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നു. സാഹചര്യം അനുകൂലമായാല്‍ ഭൂടാന്‍, നേപാള്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്.
മഹീന്ദ്രാ താര്‍ ജീപിലാണ് നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇവരുടെ യാത്ര. പാചകം ചെയ്യുന്നതിന് ഉള്‍പെടെ സര്‍വ സാമഗ്രികളും വാഹനത്തില്‍ കരുതിയിട്ടുണ്ട്. മംഗ്‌ളുറു വഴി ഗോവ, മഹാരാഷ്ട്ര, ഗുജറാത്, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ അടക്കം സഞ്ചരിച്ച ശേഷം നേപാള്‍, ഭൂടാന്‍ രാജ്യങ്ങളിലേക്കും പോകാനാണ് ഉദ്ദേശം. ഫ്ലാഗ് ഓഫ് ചടങ്ങില്‍ കര്‍ണാടക ഗ്വാളിമുഖ ഗ്രാമപഞ്ചായത് അംഗം മുഹമ്മദ് റിയാസ് നെയ്യട്ക്ക, യഅഖൂബ് സി എച്ച്, ടി എ കുഞ്ഞഹമ്മദ് മൊഗ്രാൽ തുടങ്ങിയ പ്രമുഖരും ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു. അഹ്മദ് ചെർക്കള സ്വാഗതം പറഞ്ഞു. നിരവധി പേരാണ് ഈ കുടുംബത്തെ യാത്രയയക്കാൻ ഗാളിമുഖത്ത് നിന്ന് കാസർകോട്ടെത്തിയത്.