ഫോൺ പിടിച്ചെടുത്തതിനെ പറ്റി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നടപടികള്‍ പാലിക്കാതെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കരുതെന്നും മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും കോടതി പറഞ്ഞു. കേസിൽ അന്വേഷണം നടത്താം. എന്നാൽ പ്രതിയല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു.
കേസിലെ മുഖ്യപ്രതിയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും ഹൈകോടതി നിർദേശിച്ചു. ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് ജി വിശാഖന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തത്. പൊലീസ് നടപടിക്കെതിരെ അദ്ദേഹം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Keywords: News, Kerala, Kerala High Court, Court Verdict, KUWJ, Police, Journalis, Investigation, Case, Custody, Mobile phone seizure incident: High Court criticizes police.< !- START disable copy paste -->