മൂഡബിദ്രി ആൽവ കോളജ് വിദ്യാർഥിയും എഡപ്പദവിലെ രാജേശ്വരി ജ്വലേഴ്സ് ഉടമ ചന്ദ്രഹാസ ആചാര്യയുടെ ഏക മകനുമായ കാർത്തിക് ആചാര്യ (19) ചൊവ്വാഴ്ച അപകടത്തിൽ മരിച്ചിരുന്നു. മറ്റൊരു ബസിനെ മറികടക്കാൻ അമിത വേഗത്തിൽ വന്ന ബസ് ബൈക് ഇടിച്ച് തെറിപ്പിച്ചായിരുന്നു അപകടം.
ബസുകളുടെ മത്സര ഓട്ടവും അമിത വേഗവും കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയിൽ 10ലേറെ പേരുടെ ജീവനെടുത്തതായി വിദ്യാർഥികൾ റാലി സ്ഥലത്ത് എത്തിയ സർകിൾ ഇൻസ്പെക്ടർ കെ നിരഞ്ജന് നൽകിയ നിവേദനത്തിൽ പറഞ്ഞു. എന്നിട്ടും പൊലീസിന്റേയോ ബന്ധപ്പെട്ട അധികാരികളുടെയോ ഭാഗത്ത് നിന്ന് നടപടിയില്ല. ഒരു വർഷത്തിനിടെ 150 കേസുകൾ രജിസ്റ്റർ ചെയ്തതായി സിഐ അറിയിച്ചു. റോഡിൽ ഹമ്പും ഡിവൈഡറും സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കാൻ പൊലീസ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, National, Mangalore, Karnataka, Obituary, Accident, College Student, Protest, Moodbidri bus accident: Students hold protest.
< !- START disable copy paste -->