അപകട കാരണം ആദ്യം മനനം ചെയ്തെങ്കിലും പൈലറ്റ് ഉറങ്ങിപ്പോയതാണ് യഥാർത്ഥ കാരണം എന്ന് പിന്നീട് കണ്ടെത്തി. ഔദ്യോഗിക രേഖകളിൽ ഒളിഞ്ഞു കിടന്ന അക്കാര്യം മൂന്ന് വർഷം മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ ദുരന്തം സംഭവിച്ച പശ്ചാത്തലത്തിൽ മുൻ എയർമാർഷൽ ഭുഷൺ നിൽകാന്ത് ഗോഖലെ വെളിപ്പെടുത്തിയിരുന്നു.
'കരിപ്പൂർ വിമാന ദുരന്ത കാരണം മനനം ചെയ്യേണ്ട. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെകോർഡറും (DFDR), കോക്പിറ്റ് വോയ്സ് റെകോർഡറും (CVR) വിവരങ്ങൾ കൃത്യമായി തരും. ഓർമയുണ്ടല്ലോ 2010 മെയ് മാസം മംഗ്ളൂറിൽ സംഭവിച്ച 158 പേരുടെ ജീവനപഹരിച്ച വിമാന ദുരന്തം. പൈലറ്റ് ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം'-അതായിരുന്നു ഭുഷന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മംഗ്ളുറു ദുരന്തത്തെക്കുറിച്ച് അന്വേഷണം നടന്നത്. മംഗ്ളൂറിൽ വിമാനത്തിന് തീപ്പിടിച്ച് കത്തിക്കരിഞ്ഞും ശ്വാസം മുട്ടിയുമായിരുന്നു മരണങ്ങൾ. സെർബിയക്കാരനായ സ്ലാട്കൊ ഗ്ലുസികൊ ആയിരുന്നു പൈലറ്റ്.
മംഗ്ളുറു തണ്ണീർബാവിയിൽ സ്ഥാപിച്ച മംഗ്ളുറു വിമാനദുരന്ത സ്മൃതി പാർകിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് പതിവുപോലെ ദക്ഷിണ കന്നഡ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മരിച്ച 45 യാത്രക്കാരുടെ കുടുംബങ്ങൾ പതിമൂന്നാം വർഷത്തിലും അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ നിയമ പോരാട്ടത്തിലാണ്.
Keywords: News, Manglore, National, Air Crash, Air India, Karnataka, 13 years for Mangalore air crash.
< !- START disable copy paste -->