യഥാസമയം ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ വന്നതോടെ വീട്ടിൽ തന്നെ പ്രസവം നടക്കുകയായിരുന്നു. കുട്ടി പുറത്തുവന്നെങ്കിലും മറുപിള്ള വരാതിക്കുകയും പൊക്കിൾകൊടി മുറിച്ച് മാറ്റി മാതാവിനെയും കുഞ്ഞിനെയും വേർപെടുത്താൻ പറ്റാത്ത ഗുരുതര സാഹചര്യവുമുണ്ടായി. ഇതിനിടെ വിഷയം ശ്രദ്ധയിൽ പെട്ട ആശ പ്രവർത്തകയായ സിന്ധു അറിയിച്ചതിനെ തുടർന്ന് വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡികൽ ഓഫീസർ ഡോ. ധന്യ, പി എച് എൻ ഉഷ ടിപി, ജെ പി എച് എൻ അംബിക എന്നിവർ ഉടൻ ആംബുലൻസിൽ അമ്മയേയും കുഞ്ഞിനേയും ലേബർ റൂം സൗകര്യമുള്ള തൃക്കരിപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു.
പൊക്കിൾകൊടി മുറിച്ചുമാറ്റുകയും രക്തസ്രാവം നിലക്കുന്നതിനാവശ്യമായ പ്രാഥമിക ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് ഗൈനകോളജിസ്റ്റിന്റെയും ശിശുരോഗ വിദഗ്‌ധന്റെയും പരിശോധനകൾക്ക് ശേഷം മാതാവിനെയും കുഞ്ഞിനെയുംകാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്നേരവും ആംബുലൻസിൽ ആരോഗ്യ പ്രവർത്തകർ ഒപ്പം തന്നെ ഉണ്ടായിരുന്നു. മാതാവിന്റെയും കുഞ്ഞിന്റെയും നില തൃപ്തികരമാണ്. സമയോചിതമായ ആരോഗ്യ പ്രവർത്തകരുടെ ഇടപെടലാണ് രണ്ട് ജീവനുകൾ രക്ഷിക്കുന്നതിൽ നിർണായകമായത്.
Keywords: Cheruvathur, Kasaragod, Kerala, News, Woman, Delivery, Hospital, Treatment, Top-Headlines, Doctor, Health officials helped woman after childbirth at home.
< !- START disable copy paste -->