city-gold-ad-for-blogger

Missing doctor | ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാസര്‍കോട്ട് നിന്ന് കാണാതായ ഡോക്ടറെന്ന് സ്ഥിരീകരിച്ചു; മൃതദേഹം ഛിന്നഭിന്നമായതിനാല്‍ മകള്‍ കൂടിയെത്തി ഉറപ്പ് വരുത്തി; 'ഡോക്ടറെ ഭീഷണിപ്പടുത്തിയതിന് 5 പേരെ കസ്റ്റഡിയിലെടുത്തു'; പൊലീസ് സ്റ്റേഷനിലേക്ക് ബ്രാഹ്മണ സഭയുടെ മാര്‍ച്

ബദിയഡുക്ക: (www.kasargodvartha.com) ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് ബദിയഡുക്കയില്‍ നിന്നും കാണാതായ ഡോക്ടറെന്ന് വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡോക്ടറുടെ അടുത്ത ബന്ധുവും അദ്ദേഹം നടത്തിവന്ന ക്ലിനികിലെ കംപൗന്‍ഡറും ഉഡുപിയില്‍ എത്തിയാണ് മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം ഛിന്നഭിന്നമായതിനാല്‍ ഡോക്ടര്‍ ക്ലിനികില്‍ നിന്നും പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ശരീരത്തിലെ പൂണൂലും കണ്ടാണ് മരിച്ചത് ബദിയടുക്ക മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ് കൃഷ്ണമൂര്‍ത്തി (57) യാണെന്ന് തിരിച്ചറിഞ്ഞത്.  

Missing doctor | ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാസര്‍കോട്ട് നിന്ന് കാണാതായ ഡോക്ടറെന്ന് സ്ഥിരീകരിച്ചു; മൃതദേഹം ഛിന്നഭിന്നമായതിനാല്‍ മകള്‍ കൂടിയെത്തി ഉറപ്പ് വരുത്തി; 'ഡോക്ടറെ ഭീഷണിപ്പടുത്തിയതിന് 5 പേരെ കസ്റ്റഡിയിലെടുത്തു'; പൊലീസ് സ്റ്റേഷനിലേക്ക് ബ്രാഹ്മണ സഭയുടെ മാര്‍ച്

ഒന്നൂ കൂടി ഉറപ്പിക്കുന്നതിന് എംബിബിഎസ് വിദ്യാര്‍ഥിനിയായ മകള്‍ കൂടി ഉഡുപിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഡോക്ടറെ കാണാതായത്. ബദിയഡുക്ക ടൗണില്‍ ദന്തല്‍ ക്ലിനിക് നടത്തിവരികയാണ് കൃഷ്ണമൂര്‍ത്തി.

ക്ലിനികില്‍ പല്ലിന്റെ ചികിത്സയ്ക്കെത്തിയ 32 കാരിയായ യുവതിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ക്ലിനികിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും താന്‍ ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു ബന്ധുക്കള്‍ പോയെന്നുമാണ് വിവരം.
                  
Missing doctor | ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാസര്‍കോട്ട് നിന്ന് കാണാതായ ഡോക്ടറെന്ന് സ്ഥിരീകരിച്ചു; മൃതദേഹം ഛിന്നഭിന്നമായതിനാല്‍ മകള്‍ കൂടിയെത്തി ഉറപ്പ് വരുത്തി; 'ഡോക്ടറെ ഭീഷണിപ്പടുത്തിയതിന് 5 പേരെ കസ്റ്റഡിയിലെടുത്തു'; പൊലീസ് സ്റ്റേഷനിലേക്ക് ബ്രാഹ്മണ സഭയുടെ മാര്‍ച്

'പിന്നാലെ ആദ്യം വന്ന അഞ്ചുപേര്‍ തന്നെ വീണ്ടും തിരിച്ചെത്തി. ഇതോടെ ഡോക്ടര്‍ തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വന്നവര്‍ തിരിച്ചു പോയത്. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ ബൈകുമെടുത്ത് പോയത്', പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടറുടെ ബൈക് കുമ്പള ടൗണില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ മാനഹാനി വരുത്തിയതിനും ഡോക്ടറുടെ ഭാര്യയുടെ പരാതിയില്‍ മാന്‍ മിസിംഗിനും ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. അതിനിടെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ അഞ്ചു പേരെ ബദിയഡുക്ക പൊലീസ് കസ്റ്റഡിലെടുത്തതായാണ് വിവരം. ഡോകറുടെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മണ സഭ വ്യാഴാഴ്ച ബദിയഡുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്തിയിരുന്നു.

You Might Also Like:

Keywords:  Badiyadukka, Kerala, Kasaragod, News, Udupi, Karnataka, Train, Death, Dead body, Police, Case, Investigation, Protest, Complaint, Confirmed that missing doctor from Kasaragod who died after being hit by train in Udupi. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia