കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും ജില്ലയില്‍ ഈ വിദ്യാലയം മാത്രമാണ് പ്രവര്‍ത്തിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിന്റെ പരിസര പ്രദേശത്തുള്ള മധുവാഹിനി പുഴയടക്കം കരകവിഞ്ഞ് ഒഴുകുകയും നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയും പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് വളരെ ഉയര്‍ന്ന രീതയില്‍ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടര്‍ ജില്ലയിലെ കോളജ് ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.
അതേ സമയം പ്രത്യേക അനുമതി നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ വരില്ലെന്ന് അറിയിച്ചിരുന്നതായും കാസര്‍കോട്ടെ ഒരു സ്‌കൂളിന് മാത്രമായി അനുമതി നല്‍കിയിട്ടില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കലക്ടർ അവധി പ്രഖ്യാപിച്ചാൽ സിബിഎസ്ഇ സ്‌കൂളുകളും ഐസിഎസ്ഇ സ്‌കൂളുകളും മദ്രസകളും അടക്കം അടച്ചിടുന്ന രീതിയാണുള്ളത്. അതിനിടെയാണ് കാസർകോട്ടെ ചിന്മയ വിദ്യാലയം മാത്രം സ്പെഷ്യൽ ക്ലാസോടെ തിങ്കളാഴ്ച പ്രവർത്തിച്ചത്.
Keywords: Kasaragod, Kerala, News, Top-Headlines, School, District Collector, Education, Class, Study class, College, Madrasa, Unaided school functioned despite the Collector's announcement that educational institutions would be closed.