city-gold-ad-for-blogger

Doctor at night | കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രിയിൽ എത്തുന്ന രോഗികളുടെ കാര്യം ദുരിതപൂർണം; നാട് പനിച്ചു വിറക്കുമ്പോഴും ഡ്യൂടിയിൽ ഒരു ഡോക്ടർ മാത്രം; പരിശോധിക്കുന്നത് അത്യാഹിത കേസുകൾ മാത്രമെന്ന് ആക്ഷേപം; കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് പൊതുജനം

കാസർകോട്: (www.kasargodvartha.com) കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാലങ്ങളിൽ എത്തുന്ന രോഗികളുടെ കാര്യം ദുരിതപൂർണം. ആകെ ഡ്യൂടിയിലുള്ളത് ഒരു ഡോക്ടർ മാത്രമാണ്, അതും അത്യാഹിത കേസുകൾ മാത്രമാണ് പരിശോധിക്കുന്നത്. ഇതോടെ രോഗികളും ആശുപത്രി ജീവനക്കാരും പലപ്പോഴും വാക് തർക്കങ്ങൾക്കും കാരണമാകുന്നു. പനി, ജലദോഷം, ചുമ, മൂക്കൊലിപ്പ് മുതലായ ലക്ഷണങ്ങൾ ഇവിടെ ചികിത്സിക്കുന്നതല്ലെന്ന് കുറിപ്പും ഇവിടെ എഴുതിവെച്ചിട്ടുണ്ട്.
  
Doctor at night | കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രിയിൽ എത്തുന്ന രോഗികളുടെ കാര്യം ദുരിതപൂർണം; നാട് പനിച്ചു വിറക്കുമ്പോഴും ഡ്യൂടിയിൽ ഒരു ഡോക്ടർ മാത്രം; പരിശോധിക്കുന്നത് അത്യാഹിത കേസുകൾ മാത്രമെന്ന് ആക്ഷേപം; കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് പൊതുജനം

കഴിഞ്ഞ ദിവസം പനിക്ക് ചികിത്സ തേടിയെത്തിയ കുട്ടിക്കും ആദ്യം ചികിത്സാസൗകര്യം ലഭിച്ചില്ലെന്ന ആരോപണം ഉയർന്നു. ബഹളം വെച്ചതിനെ തുടർന്ന് ഇന്ന് ചികിത്സിക്കാമെന്നും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാവില്ലെന്നുമാണ് അധികൃതർ പറഞ്ഞതെന്ന് രക്ഷിതാവ് കാസർകോട് വാർത്തയോട് പരാതിപ്പെട്ടു. മഴക്കാലമായതോടെ വിവിധ തരം പനികൾ അടക്കം വ്യാപിച്ചതോടെ നിരവധി പേർ രാത്രികാലങ്ങളിലും ആശുപത്രിയിൽ എത്തുന്നുണ്ട്. എന്നാൽ ഇവർക്ക് മതിയായ ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.

രാത്രി പുലരുവോളം വാഹനങ്ങൾ തുടർചയായി കടന്നുപോകുന്നതും ജില്ലാ ആസ്ഥാനത്തെ സുപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുമായ ആശുപത്രിയിലാണ് രോഗികൾ വലയുന്നത്. ഇതുമൂലം പലർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടലുണ്ടാവണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.



Keywords:  Kasaragod, Kerala, News, Top-Headlines, Doctors, General-hospital, Case, Treatment, Health-Department, Health, Only one doctor on duty at night at Kasargod General Hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia