city-gold-ad-for-blogger

പാർടി സമ്മേളനത്തിനിടെ അന്ത്യയാത്ര; എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡികല്‍ കോളജിന് കൈമാറും

കണ്ണൂര്‍: (www.kasargodvartha.com 11.04.2022) സിപിഎം പാര്‍ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണുമരിച്ച കേന്ദ്രകമിറ്റിയംഗം എംസി ജോസഫൈന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കളമശേരി മെഡികല്‍ കോളജില്‍ വിദ്യാർഥികള്‍ക്ക് പഠനാവശ്യത്തിനായി കൈമാറും. പാര്‍ടിക്കായി ഒരായുസ് മുഴുവന്‍ പ്രയത്‌നിച്ച വിപ്ലവവനിത പാര്‍ടി കോണ്‍ഗ്രസിനിടെ അപ്രതീക്ഷിതമായി വിടവാങ്ങിയത് സിപിഎമിനെ ഞെട്ടലിലാഴ്ത്തി. സിപിഎമിന്റെ കേരളരാഷ്ട്രീയത്തിലെ പോരാട്ടവീര്യത്തിന്റെ തീപന്തമായ വനിതാ മുഖങ്ങളിലൊന്നായിരുന്നു എംസി ജോസഫൈനെന്ന എഴുപത്തിനാലുവയസുകാരി. മൂര്‍ചയേറിയ ഭാഷയില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നു സംസാരിക്കുന്ന ശൈലിയും ഒരോസിരയിലും അഗ്‌നിസ്ഫുലിംഗം പോലെ ജ്വലിച്ച പാര്‍ടിക്കൂറും ജോസഫൈനെ അടുത്ത കാലത്ത് വനിതാകമീഷന്‍ ചെയര്‍പേഴ്‌സന്‍ പദവിയുടെ അവസാന നാളുകളില്‍ വിവാദങ്ങളില്‍ ചാടിച്ചിരുന്നുവെങ്കിലും അവരുടെ ഉദ്ദ്യേശശുദ്ധിക്കും ആത്മാര്‍ത്ഥതയ്ക്കും പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
  
പാർടി സമ്മേളനത്തിനിടെ അന്ത്യയാത്ര; എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡികല്‍ കോളജിന് കൈമാറും

വൈപ്പിന്‍ മുരിക്കുംപാടത്തുനിന്ന് വിവാഹിതയായി അങ്കമാലിയില്‍ എത്തിയ എം സി ജോസഫൈന്‍ അന്നേ മികച്ച വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു. പുരോഗമനവാദികളായ കോണ്‍ഗ്രസുകാര്‍ എം എ ജോണിന്റെ നേതൃത്വത്തില്‍ പരിവര്‍ത്തനവാദികളായി പ്രവര്‍ത്തിക്കുന്ന കാലം. ഭര്‍ത്താവ് പി എ മത്തായിയും പരിവര്‍ത്തനവാദി കോണ്‍ഗ്രസിലായിരുന്നു. ജോസഫൈന്‍ അക്കാലത്ത് പാരലല്‍ കോളജ് അധ്യാപികയായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് വിദ്യാര്‍ഥിയായിരിക്കെ കൂറുപുലര്‍ത്തിയ ജോസഫൈനെയും മത്തായിയെയും സിപിഎമിന്റെ പ്രധാന പ്രവര്‍ത്തകരാക്കാന്‍ മുന്‍കൈയെടുത്തത് പരേതനായ മുന്‍ സ്പീകര്‍ എ പി കുര്യനാണ്.

1978ല്‍ ജോസഫൈന്‍ സിപിഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചില്‍ അംഗമായി. വനിതകള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന അക്കാലത്ത് ജോസഫൈന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറി. അവിടന്നങ്ങോട്ട് അങ്കമാലിയിലെ മാത്രമല്ല ജില്ലയിലെയാകെ കമ്യൂനിസ്റ്റ് പാര്‍ടി യോഗങ്ങളില്‍ ജോസഫൈന്റെ പ്രസംഗം പാര്‍ടി പ്രവര്‍ത്തകരില്‍ ആവേശകരമായി അലയടിച്ചുയര്‍ന്നു. ജില്ലയുടെ കിഴക്കന്‍ കാര്‍ഷികമേഖലയിലും പടിഞ്ഞാറന്‍ തീരമേഖലയിലുമൊക്കെ സഞ്ചരിച്ച് മഹിളാ അസോസിയേഷന്‍ കെട്ടിപ്പടുത്ത ജോസഫൈന്‍ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുവരെയായി ഉയര്‍ന്നു. 2002 മുതല്‍ സിപിഎം കേന്ദ്ര കമിറ്റി അംഗവുമാണ്.

Keywords:  Kannur, Kerala, News, CPM, Dead body, Medical College, Students, Leader, MC Josephine's body to be handed over for medical research.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia