ദുരന്തത്തിന് ഒരു ദിവസം മുമ്പ് വെള്ളിയാഴ്ചയാണ് ശിവകുമാർ സ്‌കൂടർ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഗുലാബി തോട്ടയിലെ വീട്ടിൽ പുലർചെ 3.30 ഓടെ, ബൂം കോർബെറ്റ് 14 സ്‌കൂടറിന്റെ ബാറ്ററി ചാർജുചെയ്യുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഉറങ്ങാൻ പോകുന്നതിന് മുമ്പ് രാത്രി 10 മണിയോടെ കുമാർ ബാറ്ററി ചാർജ് ചെയ്യാൻ തുടങ്ങിയെന്ന് വിജയവാഡയിലെ സൂര്യറോപേട്ട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ വി സൂര്യനാരായണനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. സ്‌ഫോടനത്തിന്റെ ഫലമായി സ്വീകരണമുറിയിൽ തീ പടരുകയും പുക വേഗത്തിൽ സ്ഥലത്ത് വ്യാപിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഹാരതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ക്രിമിനൽ നടപടിച്ചട്ടത്തിലെ 174-ാം വകുപ്പ് പ്രകാരം സംശയാസ്പദമായ സാഹചര്യത്തിൽ മരണത്തിന് കേസെടുത്തു. അടുത്തിടെയായി ഇലക്ട്രിക് സ്കൂടറിന് തീ പിടിക്കുന്ന സാഹചര്യം രാജ്യത്ത് ഏറി വരികയാണ്. മരണങ്ങളും സംഭവിക്കുന്നു. അപകടത്തെ തുടർന്ന്, ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി റിപോർട് സമർപിച്ചതിന് ശേഷം സർകാർ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. ഏതെങ്കിലും കംപനി അശ്രദ്ധ കാണിച്ചാൽ, കനത്ത പിഴ ചുമത്തുകയും എല്ലാ തകരാറുള്ള വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Keywords: News, National, State, Scooter, Top-Headlines, Died, Dead, Obituary, Electric Scooter, Vijayawada, EV Explosion, A day after he bought electric scooter, Vijayawada man died in battery explosion.
< !- START disable copy paste -->