പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കെട്ടിട നിർമാണത്തിനായാണ് ഈ പ്രദേശങ്ങളിൽനിന്ന് കരമണൽ കടത്തിയിരുന്നതെന്നും ലോഡ് ഒന്നിന് 15,000 രൂപയ്ക്കാണ് മണൽ എടുത്തിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലെങ്കിലും വൻ പിഴ ചുമത്താനാണ് നീക്കം. ലോഡ് ഒന്നിന് 50,000 രൂപ മുതൽ മുകളിലോട്ട് പിഴ ഈടാക്കിയേക്കും. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ആർഡിഒയ്ക്ക് പൊലീസ് വിശദമായ റിപോർട് സമർപിക്കും.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ പ്രത്യേക നിർദേശ പ്രകാരം
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്നൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ പി ഷൈൻ, സബ് ഇൻസ്പെക്ടർ ശ്രീജേഷ്, സതീഷ്, മാധവൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
Keywords: News, Kerala, Kasaragod, Kanhangad, Police, Raid, Lorry, Top-Headlines, Widespread police raid in Kanhangad.