സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം യമനിലെ ഹൂതികൾ ഏറ്റെടുത്തിരുന്നു. ഡ്രോണുകളാണ് സ്ഫോടനത്തിന് കാരണമെന്ന് അബുദബി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിൽ എണ്ണക്കമ്പനിയായ അഡ്നോകിന്റെ സംഭരണശാലകൾക്ക് സമീപമുള്ള വ്യാവസായിക മേഖലയിൽ മൂന്ന് ഇന്ധന ടാങ്കെർ ട്രകുകൾ പൊട്ടിത്തെറിച്ചതായും പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമാണ സ്ഥലത്ത് തീപിടുത്തമുണ്ടായതായും അബുദബി പൊലീസ് അറിയിച്ചിരുന്നു.
യുഎഇയുടെ കപ്പൽ ഹൂതികൾ പിടിച്ചെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് അബുദബിയിലെ സംഭവം. യുഎൻ സുരക്ഷാ സമിതി കപ്പൽ പിടിച്ചെടുത്തതിനെ അപലപിക്കുകയും കപ്പലിനെയും ജീവനക്കാരെയും ഉടൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യു എ ഇക്ക് നേരെ ആദ്യമായാണ് ഇത്തരമൊരു നീക്കം ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സംഭവത്തെ കുറിച്ച് യു എ ഇ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Keywords: Abudhabi, Gulf, News, Top-Headlines, Death, Attack, UAE, Investigation, India, 2 Indians Killed In Abu Dhabi Blasts.