ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിൻവലിപ്പിക്കാൻ രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നാണ് കേസ്. അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കെ സുരേന്ദ്രൻ ഉൾപെടെയുള്ള ബിജെപി നേതാക്കളെ വിവിധ ഘട്ടങ്ങളിലായി ക്രൈംബ്രാഞ്ച് ചെയ്തിരുന്നു. സെപ്റ്റംബർ 16 ലെ ചോദ്യം ചെയ്യലിൽ കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും പണം നൽകിയതായി പറയപ്പെടുന്ന ദിവസം താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ മൊഴി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സുരേന്ദ്രൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഹാജരാക്കണമെന്ന് അന്വേഷണ സംഘം പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയിട്ടില്ല.
ബി ജെ പി കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡന്റ് വി ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച മുന്‍ സംസ്ഥാന ട്രഷറർ സുനില്‍ നായിക്, സുരേഷ് നായിക്, ലോകേഷ് മൊണ്ട, മണികണ്ഠ റൈ, മുരളീധര യാദവ് എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ചില നടപടിക്രമങ്ങൾ പൂർത്തിയാക്കി കാസർകോട് സിജെഎം കോടതിയിൽ വേഗത്തിൽ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നതായാണ് വിവരം.
Keywords: News, Kerala, Kasaragod, Manjeshwaram, Top-Headlines, BJP, Investigation, Bribe, Election, Ease, State, President, Crime branch, K.Surendran, Political party, Manjeswaram election bribery case; investigation In the final stage.
< !- START disable copy paste -->