തെളിവെടുപ്പിനായാണ് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച ഉച്ചയോടെ ഫാറൂഖിനെ പഴയ ജോലിസ്ഥലത്തേക്ക് എത്തിച്ചത്. കർണാടകയിൽ വെച്ചാണ് ഫാറൂഖ് പിടിയിലായത്. പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എസ് ഐമാരായ രഞ്ജിത്, വിജയൻ, മോഹനൻ, ജനാർധനൻ, എസ് സിപിഒ രാജേഷ്, സിപിഒ ശ്രീജിത്ത്, ഡ്രൈവർ ഹൈദർ എന്നിവരടങ്ങിയ സംഘമാണ് ഫാറൂഖിനെ അറസ്റ്റ് ചെയ്തത്.
കേസിൽ ഇയാളുടെ സഹോദരൻ ഇമ്രാന്‍ ശാഫി (36) നേരത്തെ അറസ്റ്റിലായിരുന്നു. ഇമ്രാൻ ശാഫിയുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ മംഗ്ളൂറിലെ വിവിധ ധനകാര്യ സ്ഥാപങ്ങളിൽ നിന്നായി ഒന്നരക്കോടിയുടെ ആഭരണങ്ങൾ കണ്ടെടുത്തിരുന്നു. ബാക്കിയുള്ള ആഭരണങ്ങൾ ഫാറൂഖിലൂടെ കണ്ടെടുക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Keywords: News, Kerala, Kasaragod, Top-Headlines, Investigation, Police, Case, Theft, Gold theft case; accused brought for evidence.
< !- START disable copy paste -->