കാസർകോട്: (www.kasargodvartha.com 06.12.2021) വീട്ടമ്മയെ മർദിച്ചെന്ന കേസിൽ ഭർത്താവിനും മകനും മകൾക്കും തടവും പിഴയും. നീർച്ചാൽ ചെന്നഗോളിയിലെ അൽഫോൺസ (60) യെ മർദിച്ച് പരിക്കേൽപിച്ചെന്ന കേസിലാണ് ഭർത്താവ് സെബാസ്റ്റ്യൻ, മകൻ ആദർശ്, മകൾ ആശ എന്നിവർക്ക് കാസർകോട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ നാലുമാസം തടവും 1500 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒന്നര മാസംകൂടി അധികതടവും വിധിച്ചു. 2015 മെയ് 11ന് രാത്രി 11 മണിക്കാണ് സംഭവം നടന്നതെന്ന് കേസ് റിപോർടിൽ പറയുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവൻ ഹാജരായി. ബദിയടുക്ക പൊലീസ് റെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത് അന്നത്തെ ബദിയടുക്ക എസ് ഐ ആയിരുന്ന എ ദാമോദരനായിരുന്നു.
Keywords: Kerala, News, Assault, Wife, Husband, Complaint, Case, Jail, Court order, Fine, Assault case; accused Sentenced to imprisonment and fine.
< !- START disable copy paste -->