മധ്യപ്രദേശ് സ്വദേശികൾ പറാറി ഓട് കമ്പനിയിൽ തൊഴിലാളികളാണ്. ഝാർഖണ്ഡുകാരൻ പുത്തൂരിൽ കൂലിത്തൊഴിൽ ചെയ്യുന്നു. ഈമാസം 21ന് ഓട് കമ്പനിക്ക് പുറത്തു കളിക്കുകയായിരുന്ന കുട്ടിയെ നാലു പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കമീഷനർ പറഞ്ഞു. ഇതേത്തുടർന്ന് കുട്ടി മരിച്ചു.
ഓട് കമ്പനിയിൽ തൊഴിലാളികളായ ദമ്പതികളുടെ മകൾ സംഭവദിവസം ഉച്ച ഭക്ഷണം കഴിച്ച് കളിക്കാൻ പോയതായിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിൽ വൈകുന്നേരം ആറോടെ ഫാക്ടറി പരിസരത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പലതവണ കുട്ടിയെ മിഠായി കാണിച്ച് പ്രതികൾ അവരുടെ മുറിയിലേക്ക് വിളിച്ചെങ്കിലും വഴങ്ങിയിരുന്നില്ലെന്നും ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും കമീഷനർ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ ഡെപ്യൂടി പൊലീസ് കമീഷനർമാരായ ഹരിറാം ശങ്കർ, ദിനേശ് കുമാർ, അസി.കമീഷനർ രഞ്ജിത് ഭണ്ഡാരു, രവിശ് നായക് എന്നിവർ പങ്കെടുത്തു.
Keywords: Mangalore, Karnataka, News, Arrest, Police, Youth, Molestation, Murder, Press Meet, Top-Headlines, Dead Body, Accused, Death of 8 year old girl; 4 arrested.