ദക്ഷിണ കന്നഡ ജില്ലയിലെ കൂട്ടായ്മയായ സഹയാത്രിയുടെ അംഗങ്ങളാണ് നിവേദനം നൽകിയത്. കാസർകോട് ജില്ലയിൽ വിദ്യാർഥികളും ഡോക്ടർമാരും പാരാമെഡികൽ ജീവനക്കാരും ബിസിനസുകാരും മറ്റുള്ളവരും ഉൾപെടെ ആയിരക്കണക്കിന് പേർ ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി.
'കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞങ്ങൾ നാല് തവണ ടെസ്റ്റിന് വിധേയരായി. സ്കൂളുകളും കോളജുകളും പുനരാരംഭിക്കുന്നതോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കാസർകോട്ടെ വിദ്യാർഥികളും ആഴ്ചയിൽ ഒരിക്കൽ ടെസ്റ്റിന് വിധേയരാകണം. ഇത് വളരെയധികം അസൗകര്യം ഉണ്ടാക്കുന്നു' - ഭാരവാഹികൾ വിശദീകരിച്ചു.
അതേസമയം കാസർകോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തീരുമാനം എടുക്കുമെന്ന് ഡിസി പറഞ്ഞു. കണക്കുകൾ പ്രകാരം കാസർകോട് താലൂകിലെ 12 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപാലിറ്റിയിലും കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.09 ശതമാനമാണ്. മഞ്ചേശ്വരം താലൂകിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.45 ശതമാനവുമാണ്. കാസർകോട്, മഞ്ചേശ്വരം താലൂകുകളിൽ നിന്നുള്ളവരാണ് ദക്ഷിണ കന്നഡ ജില്ലയെ ഏറെ ആശ്രയിക്കുന്നത്.
സഹയാത്രി അംഗങ്ങളായ ലോകേഷ് ജോടുകല്ല്, കിഷോർ യെനാൻകുഡ്ലു, ശിവകൃഷ്ണ നിടുവാജെ, ഗണേഷ് ഭട്ട് വാരാണസി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Keywords: Mangalore, Karnataka, News, Top-Headlines, Kerala, News, COVID-19, Lockdown, Certificates, Test, Students, Job, School, Manjeshwaram, Forum requests for removal of RT-PCR negative certificate requirement for crossing border from Kasargod.