ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വലറിയിലെത്തി 2.60 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
Sep 14, 2021, 12:38 IST
മംഗളുറു: (www.kasargodvartha.com 14.09.2021) ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വലറിയിലെത്തി 2.60 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ബീവി ജാൻ, ഹുസൈനാബി, ജൈതുമ്പി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് മോഷണം പോയ സ്വർണം പിടിച്ചെടുത്തു.
< !-START disable copy paste -->
Keywords: Mangalore, Karnataka, News, Top-Headlines, Arrest, Police, Gold, Jewellery, Complaint, Three women arrested in case of stealing gold worth Rs 2.60 lakh.
< !-START disable copy paste -->
സെപ്റ്റംബർ ഒന്നിന് പുത്തൂറിലെ ഹിന്ദുസ്ഥാൻ കൊമേഴ്സ്യൽ കോംപ്ലക്സിലുള്ള ജോസ് ആലുക്കാസ് ജ്വലറിയിലാണ് സംഭവം നടന്നത്. ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെ ജ്വലറിയിലെത്തിയ മൂന്ന് സ്ത്രീകൾ കമ്മൽ ആവശ്യപ്പെടുകയും ജീവനക്കാരുടെ ശ്രദ്ധ മാറിയപ്പോൾ സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നുമാണ് പരാതി. 2,60,400 രൂപയുടെ 50.242 ഗ്രാം തൂക്കമുള്ള കമ്മലാണ് മോഷണം പോയത്.
ജ്വലറി മാനജർ നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ബീരമലഗുഡ്ഡെയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജ്വലറി മാനജർ നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ബീരമലഗുഡ്ഡെയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: Mangalore, Karnataka, News, Top-Headlines, Arrest, Police, Gold, Jewellery, Complaint, Three women arrested in case of stealing gold worth Rs 2.60 lakh.