ബിഷപിന്റെ പ്രസ്താവന വരുന്നതിന് മുമ്പ് ഇവിടെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് പ്രശ്നനങ്ങൾ തുടങ്ങിയത്. പറഞ്ഞത് ശരിയോ എന്ന് അദ്ദേഹം ആത്മ പരിശോധന നടത്തണം. മനുഷ്യനെ വിഭജിക്കാനുള്ള നടപടികൾ പാടില്ലെന്നാണ് മാർപാപ്പ പറഞ്ഞത്. ബിഷപ് മാതൃകയാക്കേണ്ടത് മാർപാപ്പയെ ആണെന്നും കാനം കൂട്ടിച്ചേർത്തു.
സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ല. ഇക്കാര്യത്തിൽ സർകാരിന് ഒന്നും ചെയ്യാനില്ല. കേരളത്തെ ഭ്രാന്താലയമാക്കരുത്. സ്പർധ വളർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എല്ലാവരും ചേർന്നാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, Kasaragod, News, Manjeshwaram, Top-Headlines, Father, CPI, Government, Kanam Rajendran says that Pala Bishop should correct statement about narcotic jihad