എന്നാൽ യാത്രക്കാർ ഇറങ്ങി ലഗേജ് അന്വേഷിച്ചപ്പോൾ മസ്കറ്റിൽ നിന്ന് ലഗേജുകൾ വിമാനത്തിൽ കയറ്റാൻ പറ്റിയില്ലെന്നും അതുകൊണ്ട് എത്തിയില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്. ഇതോടെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. പലരുടെയും ഭക്ഷണം ഉൾപെടെയുള്ള അവശ്യ സാധനങ്ങൾ ലഗേജിനകത്തായിരുന്നു. സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് യാത്രക്കാർക്ക് അധികൃതരുമായി സംസാരിക്കാൻ അവസരം ഒരുക്കിയത്.
അടുത്ത മസ്കറ്റ് വിമാനത്തിൽ ലഗേജുകൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ആഴ്ചയിൽ രണ്ട് സെർവീസുകൾ മാത്രമാണ് മസ്കറ്റിൽ നിന്ന് മംഗളൂറിലേക്ക് ഉള്ളത്. ഞായറാഴ്ചയും വ്യാഴാഴ്ചയും ആണത്. ഞായറാഴ്ച വിമാനം ഇറങ്ങിയവരുടെ ലഗേജുകൾ വ്യാഴാഴ്ചത്തെ വിമാനത്തിലാണ് എത്തുക. എന്നാൽ കസ്റ്റംസ് പരിശോധനയുമോക്കെ കഴിഞ്ഞ വെള്ളിയാഴ്ച മാത്രമേ ഇത് യാത്രക്കാരുടെ കയ്യിൽ എത്തുകയുള്ളൂ.
80 യാത്രക്കാരുടെ 85 ലഗേജുകളാണ് വിമാനത്തിൽ കയറ്റേണ്ടിയിരുന്നത്. മലയാളികൾ അടക്കം ദൂരെ പ്രദേശങ്ങളിൽ നിന്നുള്ളവരും വിമാനത്തിൽ ഉണ്ടായിരുന്നു.
Keywords: Karnataka, Kerala, News, Mangalore, Airport, Top-Headlines, Gulf, Passenger, Flight delayed by about six hours; Luggage did not arrive