Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് ഇടപാടില്‍ കമ്മീഷന്‍ ചോദിച്ചത് ഷാനവാസിന്റെ കൊലയ്ക്ക് കാരണമായി; ഒളിവില്‍ പോയത് അടുത്ത സുഹൃത്ത്?

ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസിന്റെ (27) കൊലയ്ക്ക് കാരണമായത് Kasaragod, Kerala, news, Murder-case, Friend, Killed, Trending, Story behind Shanavas's murder
കാസര്‍കോട്: (www.kasargodvartha.com 05.11.2019)  ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസിന്റെ (27) കൊലയ്ക്ക് കാരണമായത് കഞ്ചാവ് ഇടപാടില്‍ കമ്മീഷന്‍ ചോദിച്ചതിന്റെ പേരിലാണെന്ന വിവരം പുറത്തുവന്നു. ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലിരുന്ന് നാലു പേര്‍ ഒന്നിച്ച് മദ്യപിക്കുകയും ഇതിനിടയില്‍ ഷാനവാസ് കഞ്ചാവ് ഇടപാടില്‍ കമ്മീഷന്‍ ചോദിക്കുകയും ചെയ്തതോടെ പ്രകോപിതനായ കാസര്‍കോട്ടെ കഞ്ചാവ് വിതരണക്കാരനായ മൊഗ്രാല്‍ കെ കെ പുറത്തെ മുനവ്വിര്‍ ഖാസിം എന്ന മുന്ന (25) കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഷാനവാസിന്റെ വയറിന്റെ വലതു വശത്തായി കുത്തുകയായിരുന്നു. പിടഞ്ഞുമരിച്ച ഷാനവാസിനെ മരണം ഉറപ്പാക്കിയതോടെ മറ്റുള്ളവരുമായി ചേര്‍ന്ന് കിണറ്റില്‍ തള്ളുകയായിരുന്നു. പിന്നീട് സംഘം ഇവിടെ നിന്നും രക്ഷപ്പെട്ടു.


ഷാനവാസിന്റെ ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് കൊലയാളികളിലേക്കെത്തിയത്. മുന്ന അഞ്ചോളം കഞ്ചാവ് കേസില്‍ പ്രതിയാണ്. അറസ്റ്റിലായ കൂട്ടുപ്രതി നെല്ലിക്കുന്നിലെ ജയേന്ദ്രന്‍ (43) ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് കൊട്ടാരക്കര സ്വദേശിയെ സോഡാ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഒളിവിലുള്ള പ്രതിക്കു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഷാനവാസിന്റെ അടുത്ത സുഹൃത്താണെന്നാണ് വിവരം.

കൊല നടന്ന് 25 ദിവസത്തിനു ശേഷം ഒക്ടോബര്‍ 20നാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുക്കാനായത്. കിണറ്റില്‍ നിന്നും അഴുകിയ മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം കൃത്യമായി ലഭിച്ചതു കൊണ്ടാണ് കൊലപാതകം തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിലും പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലുമാണ് കുത്തേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്.

എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാനവാസ് മൂന്നു വര്‍ഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയാല്‍ കഞ്ചാവ് സംഘവുമായി ഇയാള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്നതായും പോലീസ് പറയുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ ഷാനവാസിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതിരിക്കുകയായിരുന്നു. വിദ്യാനഗര്‍ പോലീസില്‍ മാതാവ് പരാതി നല്‍കിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. അവസാനം ഷാനവാസിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതികളിലേക്കെത്താന്‍ സഹായകമായി.

ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കാണാതായ ഷാനവാസിന്റെ ബന്ധുക്കള്‍ പരിശോധിച്ചതോടെയാണ് മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞത്. മൂന്നു വര്‍ഷം മുമ്പ് സുഹൃത്തുക്കളുമായുണ്ടായ അടിപിടിയില്‍ കാലിന്റെ പിറകില്‍ സ്റ്റീലിട്ടിരുന്നു. ഇതും യുവാവ് ഉപയോഗിച്ചുവന്നിരുന്ന മാല, കൂളിംഗ് ഗ്ലാസ്, വസ്ത്രങ്ങള്‍ എന്നിവ കണ്ടാണ് മരിച്ചത് ഷാനവാസാണ് തിരിച്ചറിഞ്ഞത്. ആയുധം തുളഞ്ഞുകയറിയ ഭാഗത്തെ ഷര്‍ട്ട് കീറിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Murder-case, Friend, Killed, Trending, Story behind Shanavas's murder  < !- START disable copy paste -->