Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കയ്യേറ്റം അനുവദിക്കില്ലെന്ന് ഐഎംഎയും കെജിഎംഒഎയും, ജില്ലയില്‍ പണിമുടക്കിയത് സര്‍ക്കാര്‍ ഡോക്ടര്‍മാരടക്കം 700 ഡോക്ടര്‍മാര്‍, രോഗികള്‍ വലഞ്ഞു

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കയ്യേറ്റം അനുവദിക്കില്ലെന്നും നിസാര പ്രശ്‌നങ്ങള്‍ക്ക് kasaragod, news, Top-Headlines, General-hospital, hospital, Doctors, health, Strike, Doctors strike, more than 700 Doctors cooperate with strike in Kasargod
കാസര്‍കോട്: (www.kasargodvartha.com 17.06.2019) ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കയ്യേറ്റം അനുവദിക്കില്ലെന്നും നിസാര പ്രശ്‌നങ്ങള്‍ക്ക് പോലും ഡോക്ടര്‍മാരുടെ ജോലി തടസ്സപ്പെടുത്തുകയാണെന്നും കെജിഎംഒഎ സംസ്ഥാന നിര്‍വാഹക സമിതിയംഗം ഡോ. ജമാല്‍ അഹമ്മദ് മുന്നറിയിപ്പ് നല്‍കി. ദേശീയ തലത്തില്‍ നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് പ്രധിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം അശുപത്രികളില്‍ ഉണ്ടാവണം. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. നാരയണ നായക് അധ്യക്ഷത വഹിച്ചു. ഡോ. സിഎച്ച് ജനാര്‍ദ്ദന നായക് സ്വാഗതം പറഞ്ഞു. ഡോ. രാജാറാം, ഡോ. ഷെമീമ, ഡോ. ഷാന്‍ ബോഗ്, ഡോ. അബ്ദുള്‍ സത്താര്‍, ഡോ. വെങ്കിട ഗിരി, ഡോ. മായ തുടങ്ങിയവര്‍ സംസാരിച്ചു. ഐഎംഎ പ്രസിഡന്റ് ഡോ. നാരായണ പ്രദീപ് നന്ദി പറഞ്ഞു. 

രാവിലെ രാവിലെ 6 മണി മുതല്‍ 10 മണി വരെ സര്‍ക്കാര്‍ ആശുപത്രികളിലൊന്നും ഒപി പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ആശുപത്രികളില്‍ രാവിലെ 6 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 6 മണി വരെ ഒപി പ്രവര്‍ത്തിക്കുന്നില്ല. ഓപറേഷന്‍ തീയറ്റര്‍, കാഷ്വാലിറ്റി, എമര്‍ജന്‍സി വിഭാഗം എന്നിവ മാത്രമാണ് പ്രവര്‍ത്തിച്ചത്. ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, സിഎച്ച്‌സി, പിഎച്ച്‌സി എന്നിവിടങ്ങളിലെല്ലാം സമരം കാരണം രോഗികള്‍ വലഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )

Keywords: kasaragod, news, Top-Headlines, General-hospital, hospital, Doctors, health, Strike, Doctors strike, more than 700 Doctors cooperate with strike in Kasargod
< !- START disable copy paste -->