Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കടത്തിയതിന് കാസര്‍കോട് സ്വദേശിയായ നിരപരാധിയായ യുവാവ് ജയിലിലായി; 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, മയക്കുമരുന്ന് കൊടുത്തുവിട്ട കാഞ്ഞങ്ങാട് സ്വദേശി പോലീസ് വലയില്‍

ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കടത്തിയതിന് കാസര്‍കോട് സ്വദേശിയായ നിരപരാധിയായ യുവാവ് ജയിലിലായി. അണങ്കൂരിലെ ഇലക്ട്ര്ീഷ്യന്‍ ടി എച്ച് അബ്ദുല്ലയുടെ മകന്‍ Kasaragod, Kerala, news, Top-Headlines, Qatar, Gulf, Kasaragod youth held in Qatar with Hashish oil
കാസര്‍കോട്: (www.kasargodvartha.com 05.12.2018) ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കടത്തിയതിന് കാസര്‍കോട് സ്വദേശിയായ നിരപരാധിയായ യുവാവ് ജയിലിലായി. അണങ്കൂരിലെ ഇലക്ട്ര്ീഷ്യന്‍ ടി എച്ച് അബ്ദുല്ലയുടെ മകന്‍ മുനീര്‍ അഹ് മദ് ശിഹാബ് (21) ആണ് ഖത്തര്‍ ജയിലിലായത്. ഇക്കഴിഞ്ഞ നവംബര്‍ 23ന് രാത്രിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനത്തിലാണ് ശിഹാബ് ഖത്തറിലേക്ക് പോയത്. പിറ്റേ ദിവസം പുലര്‍ച്ചെ ഖത്തര്‍ എയര്‍പോര്‍ട്ടിലെത്തിയ ശിഹാബിനെ ഹാഷിഷ് ഓയിലുമായി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

സംഭവത്തില്‍ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് എഞ്ചില്ലത്തെ അഹ് മദ് കബീര്‍, ശിഹാബിന്റെ ഉറ്റ സുഹൃത്തും അണങ്കൂരിലെ ഓട്ടോഡ്രൈവറുമായ റിയാസ്, കാഞ്ഞങ്ങാട് ആറങ്ങാടിയിലെ റാസിഖ്, റാഷിദ് എന്നിവര്‍ക്കെതിരെയാണ് പിതാവ് അബ്ദുല്ലയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്നും ഖത്തറിലുള്ള ഒരു രോഗിക്ക് മരുന്നാണെന്ന് പറഞ്ഞാണ് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ടതെന്ന് പോലീസ് പിടിയിലായ ഒഴിഞ്ഞവളപ്പ് സ്വദേശി അഹ് മദ് കബീര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഖത്തറിലേക്ക് പോയ മകനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ അന്വേഷിക്കുന്നതിനിടെയാണ് ഒഴിഞ്ഞവളപ്പ് സ്വദേശി കബീര്‍ അണങ്കൂരിലെ വീട്ടിലെത്തി അബ്ദുല്ലയോട് മകന്‍ ജയിലിലായ വിവരം അറിയിച്ചത്. ജയിലിലായ വിവരം വീട്ടിലറിയിക്കണമെന്ന് ശിഹാബ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ വന്നതെന്നും കബീര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കബീറിനെയും കൂട്ടി വീട്ടുകാര്‍ കാസര്‍കോട് ടൗണ്‍ പോലീസിലെത്തി പരാതി നല്‍കിയപ്പോഴാണ് കബീറും മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന സൂത്രധാരനാണെന്ന് വ്യക്തമായത്.

ഇതിനു മുമ്പ് രണ്ട് മാസത്തിനുള്ളില്‍ നാലു പേരെ ഹാഷിഷ് ഓയിലുമായി ഖത്തറിലേക്ക് കടത്തിവിട്ടിട്ടുണ്ടെന്നും ശിഹാബ് മാത്രമാണ് പിടിയിലായതെന്നുമാണ് കബീര്‍ പോലീസിനോട് പറഞ്ഞത്. സംഭവം അറിഞ്ഞതോടെ ശിഹാബിന്റെ ഉറ്റസുഹൃത്തായ അണങ്കൂരിലെ റിയാസ് നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. കാഞ്ഞങ്ങാട്ടെ മറ്റു പ്രതികളും നാട്ടില്‍ നിന്നും മുങ്ങിയിട്ടുണ്ട്. തന്റെ മകന്‍ ഒരു സിഗരറ്റ് പോലും വലിക്കാറില്ലെന്നും അതുകൊണ്ടു തന്നെ മയക്കുമരുന്ന് കൊടുത്തുവിട്ട് മകനെ ചതിക്കുകയായിരുന്നുവെന്നും ഇലക്ട്രീഷ്യനായ ശിഹാബിന്റെ പിതാവ് അബ്ദുല്ല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മകന്‍ ജയിലിലായ വിവരം റിയാസിനോട് പറഞ്ഞപ്പോള്‍ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോള്‍ ഇയാള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. അതുകൊണ്ടു തന്നെ റിയാസ് അറിയാതെ ശിഹാബ് ഈ ചതിയില്‍പെടില്ലെന്നാണ് പിതാവ് പറയുന്നത്. റിയാസിനെയല്ലാതെ സംഘത്തിലെ മറ്റാരെയും തങ്ങള്‍ക്കോ മകനോ അറിയില്ല. നേരത്തെ എറണാകുളത്ത് ജ്യൂസ് കടയില്‍ ജ്യൂസ് മേക്കറായി ജോലി ചെയ്തിരുന്ന ശിഹാബിനെ ഖത്തറിലേക്ക് ജ്യൂസ് മേക്കര്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ അമ്മാവന്റെ ഗ്യാസ് സിലിണ്ടര്‍ കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഖത്തറിലേക്ക് വിസയുണ്ടെന്ന് പറഞ്ഞ് സുഹൃത്ത് റിയാസ് ശിഹാബിനെ സമീപിച്ചതെന്ന് അബ്ദുല്ല പറഞ്ഞു. ഖത്തറിലേക്ക് സന്ദര്‍ശക വിസ ആവശ്യമില്ലാത്തതിനാല്‍ നിരവധി നിരപരാധികളായ യുവാക്കളെയാണ് മയക്കുമരുന്നുമായി കയറ്റി വിടുന്നത്. ഇനിയെങ്കിലും മറ്റു രക്ഷിതാക്കള്‍ ഇത്തരം ചതിയില്‍പെടാതെ നോക്കണമെന്നും അബ്ദുല്ല കണ്ണീരോടെ പറയുന്നു.

നിരപരാധിയായ തന്റെ മകനെ ജയില്‍മോചിതനാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അബ്ദുല്ല ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Qatar, Gulf, Kasaragod youth held in Qatar with Hashish oil
  < !- START disable copy paste -->