Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷഹീറിന്റെ മരണം; മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു, മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യം

എടവണ്ണ ജാമിഅ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന പടന്ന കൊട്ടയന്താറിലെ ഷഹീറിന്റെ (17) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രി Kasaragod, Kerala, news, Top-Headlines, Death, Hanged, Pinarayi-Vijayan, Family, Parents, Student, Malappuram, Shaheer's death; Family met CM
പടന്ന:  (www.kasargodvartha.com 05.10.2018) എടവണ്ണ ജാമിഅ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന പടന്ന കൊട്ടയന്താറിലെ ഷഹീറിന്റെ (17) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. പടന്ന കോട്ടയന്താറിലെ പി.വി സാദിഖ്, ഭാര്യ പി.എന്‍ സാജിദ എന്നിവരാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളോടൊപ്പം തിരുവനന്തപുരത്തെത്തി എം രാജഗോപാലന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടത്.



ഷഹീറിന്റെ മരണം അപകടത്തില്‍പെടുത്തല്‍ മൂലമാണെന്നാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ പരിശോധിച്ചു വേണ്ടതു ചെയ്യുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

Related News:
ഷഹീറിന്റെ മരണം; ദുരൂഹതകളില്ലെന്ന് പോലീസ്
ഷഹീറിന്റെ ദുരൂഹമരണം; നീതി ആവശ്യപ്പെട്ട് പ്രതിഷേധം അലയടിക്കുന്നു, മൂസഹാജി മുക്കില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; സഹോദരന്മാരോട് കുശലം പറഞ്ഞ് ഫോണ്‍ വെച്ച് മണിക്കൂറുകള്‍ക്കകം വീട്ടുകാര്‍ക്ക് ലഭിച്ചത് മരണവാര്‍ത്ത, അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Hanged, Pinarayi-Vijayan, Family, Parents, Student, Malappuram, Shaheer's death; Family met CM
  < !- START disable copy paste -->